സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം പാലിക്കുന്നില്ലെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിന്റെ കണ്ടെത്തല്‍. പരിശോധനയ്ക്കയച്ച 4,412 സാമ്പിളുകളില്‍ 383 എണ്ണം മനുഷ്യ ഉപഭോഗത്തിന് യോഗ്യമല്ലെന്ന് കണ്ടെത്തി. ഇത്തരം ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കാലതാമസം വന്നതായും നിയമസഭയില്‍ വെച്ച പൊതുമേഖലാ സ്ഥാപനങ്ങളെ സംബന്ധിച്ച 2017-18 സാമ്പത്തിക വര്‍ഷത്തെ റിപ്പോര്‍ട്ടില്‍ പറയുന്നു.

സാധനങ്ങള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കോടികളുടെ തട്ടിപ്പുകള്‍ നടന്നതായും റിപ്പോര്‍ട്ട് പറയുന്നു. സാധനങ്ങള്‍ ഏറ്റവും കുറഞ്ഞ വിലയ്ക്കു വിതരണം ചെയ്യാന്‍ തയാറായവരോടു മാത്രമേ വിലപേശാവൂ എന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ നിര്‍ദേശം ലംഘിച്ച്‌ 2749 പര്‍ച്ചേസുകളില്‍ ടെന്‍ഡറില്‍ പങ്കെടുത്ത എല്ലാവരുമായും കൂടിയാലോചന നടത്തി. ഇതില്‍ 1,108 ഇടപാടുകളില്‍ കുറഞ്ഞ തുകയ്ക്കു ലേലം വിളിച്ചയാളെ ഒഴിവാക്കി മറ്റു വിതരണക്കാരില്‍ നിന്നു ഉത്പ്പന്നങ്ങള്‍ വാങ്ങി.

കമ്പനിയുടെ വിലനിര്‍ണയ നയം ആനുകാലികമായി പുനരവലോകനം ചെയ്തിട്ടില്ല. ഔട്ട്‌ലെറ്റുകള്‍, ഡിപ്പോകള്‍, കേന്ദ്ര ഓഫീസ് എന്നിവിടങ്ങളില്‍ സംയോജിത സോഫ്റ്റ്‌വെയർ ഇല്ലാത്തതിനാല്‍ ഉത്പന്നങ്ങളുടെ ആവശ്യകത ശരിയായി വിലയിരുത്താനായില്ല. ഉത്പന്നങ്ങള്‍ കുന്നുകൂടുന്നതിനും ഒരു മാസം ഒരേ ഉത്പന്നങ്ങള്‍ വിവിധ നിരക്കുകളില്‍ ഒന്നിലധികം തവണ വാങ്ങുന്നതിനും ഇതു കാരണമായി. അതിലൂടെ 7.94 കോടി രൂപയുടെ അധിക ചെലവുണ്ടായി.

വിതരണക്കാരില്‍ നിന്ന് കിഴിവുകളും അനുകൂല്യങ്ങളും സ്വീകരിക്കാന്‍ സംവിധാനമില്ലാതിരുന്നതിനാല്‍ 4.02 കോടി നഷ്ടമായി. അരിയുടെ വില്‍പ്പന വില തെറ്റായി നിശ്ചയിച്ചതിനാല്‍ 11.26 കോടി രൂപയുടെയും വിലനിര്‍ണയ സര്‍ക്കുലറുകള്‍ നടപ്പാക്കുന്നതിലെ പ്രശ്‌നങ്ങള്‍ മൂലം 39.53 കോടിയുടെയും നഷ്ടം സംഭവിച്ചു.

ആവശ്യകത വിലയിരുത്താതെ ഒരേ ചരക്കുകള്‍ ഒരേ മാസം ഒന്നിലധികം തവണ വിവിധ നിരക്കില്‍ വാങ്ങിയതിലൂടെ 7.94 കോടി നഷ്ടമായി. ആവശ്യപ്പെട്ട ഉല്‍പ്പന്നങ്ങള്‍ കൈമാറുന്നതിലെ കാലതാമസം മൂലം 25.41 കോടിയാണ് നഷ്ടം.

സപ്ലൈകോ ഔട്ടലെറ്റുകളില്‍ മാത്രം ലഭിക്കുന്നതും ആവശ്യക്കാര്‍ ഏറെയുള്ളതും ഉയര്‍ന്ന മാര്‍ജ്ജിന്‍ ലഭിക്കുന്നതുമായ ശബരി ഉല്പന്നങ്ങള്‍ കുറഞ്ഞ തോതിലാണ് സംഭരിച്ചതെന്നും സിഎജി കണ്ടെത്തി. സപ്ലൈകോ മെഡിക്കല്‍ സ്റ്റോറുകളുടെ പ്രവര്‍ത്തനവും ഫലപ്രദമല്ല. ആകെയുള്ള 106 മെഡിക്കല്‍ സ്റ്റോറുകളില്‍ 16 എണ്ണത്തിന് കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഒരു വര്‍ഷം പോലും നഷ്ടമില്ലാതെ വില്‍പ്പന നടത്താന്‍ കഴിഞ്ഞിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു

0
കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു....

മലപ്പുറത്ത് ഒരുമാസത്തിനിടെ 150പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; രണ്ടുമരണം

0
കാളികാവ് : മലപ്പുറത്തെ മഞ്ഞപ്പിത്തവ്യാപനം ആശങ്കയുണർത്തുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 150...

കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി

0
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഈ മാസത്തെ ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 160...

നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ മാതൃക നടപ്പാക്കാൻ കേന്ദ്ര...

0
ഡൽഹി: നീറ്റ്-യുജി പരീക്ഷകൾ രണ്ടു ഘട്ടങ്ങളിലായി നടത്തുന്നത് പരിഗണനയിലെന്ന് റിപ്പോർട്ടുകൾ. ജെഇഇ...