ഒബിസി വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് നൽകിയ പൊതു ഹർജി : കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഒബിസി വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് മാർഗനിർദ്ദേശങ്ങളിൽ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ട് നൽകിയ പൊതു ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഒബിസി വിഭാഗത്തിൽപ്പെട്ട അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിന് നിലവിലെ ചട്ടങ്ങൾ പുനഃപരിശോധിച്ച് നടപടികൾ സ്വീകരിക്കണമെന്ന ഹർജിയിലാണ് സുപ്രീം കോടതി കേന്ദ്രത്തോട് അഭിപ്രായം തേടി കത്തയച്ചത്. ജസ്റ്റിസുമാരായ ബി ആർ ഗവായ് എജി മാസിഹ് എന്നിവരടങ്ങിയ ബെഞ്ചാണ് ദില്ലി സർക്കാരിനോടും കേന്ദ്രത്തോടും പ്രതികരണം തേടിയത്. നിലവിലെ ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഒബിസി വിഭാഗത്തിൽ നിന്നുള്ള അവിവാഹിതരായ അമ്മമാരുടെ മക്കൾക്ക് അമ്മയുടെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് നൽകാനാവില്ലെന്നാണ് വ്യക്തമാക്കുന്നത്. ജാതി സർട്ടിഫിക്കറ്റിന് അപേക്ഷിക്കുന്നയാൾ പിതൃ രക്തത്തിൽ നിന്നുള്ള ബന്ധുക്കളുടെ (അതായത് പിതാവോ മുത്തച്ഛനോ അമ്മാവനോ) ഒബിസി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് നിയമം പറയുന്നത്.

ഈ മാർഗനിർദേശങ്ങൾ പുനഃപരിശോധിച്ച് ഭേദഗതി ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ടാണ് എംസിഡിയിൽ നിന്ന് വിരമിച്ച അധ്യാപകൻ സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഒബിസി വിഭാഗത്തിൽപ്പെട്ട വിവാഹമോചിതരായ സ്ത്രീകൾ, വിധവകൾ, കുട്ടികളെ ദത്തെടുത്ത സ്ത്രീകൾ എന്നിവർക്ക് ഈ മാർഗനിർദ്ദേശങ്ങൾ ബാധകമല്ല. അവർക്ക് സ്വന്തം ജാതി സർട്ടിഫിക്കറ്റ് ഉപയോഗിച്ച് മക്കൾക്ക് സർട്ടിഫിക്കറ്റിന് അപേക്ഷിക്കാൻ സാധിക്കും. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിൽപ്പെടുന്ന അവിവാഹിതരായ അമ്മമാരുടെ കുട്ടികൾക്കും അവരുടെ അമ്മയുടെ സർട്ടിഫിക്കറ്റിൻ്റെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റ് ലഭിക്കും എന്നാൽ ഒബിസി വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് മാത്രം മറ്റൊന്നാണ് നിയമം. ഇത് വിവേചനപരവും ആർട്ടിക്കിൾ 14, 21 ന്‍റെ ലംഘനവുമാണെന്ന് അവകാശവാദം ഉയർത്തിയാണ് അധ്യാപകൻ ഹർജി നൽകിയത്. മേൽപ്പറഞ്ഞ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ജാതി സർട്ടിഫിക്കറ്റുകൾ നിഷേധിക്കുന്നത് ഒബിസി വിഭാഗത്തിൽ നിന്നുള്ള അവിവാഹിതരായ അമ്മമാരുടെ കുട്ടികളെ സാമൂഹികമായും സാമ്പത്തികമായും ബാധിക്കുമെന്നും ഹർജിയിൽ പറയുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തട്ടിപ്പിന് അറസ്റ്റിലായ നഴ്സ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത്

0
ജയ്പൂർ: 65-കാരനായ ഡോക്ടറിൽനിന്ന് രണ്ടു കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന കേസിൽ...

ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിർണായക നിമിഷമാണിതെന്നും പ്രിയങ്ക ഗാന്ധി

0
കൽപ്പറ്റ: നീറ്റ് ക്രമക്കേടുകൾക്കെതിരായ പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ...

‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി മന്ത്രി എന്‍.ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു

0
മലപ്പുറം : പൊതുവിദ്യാലയങ്ങളിലെ എല്‍.പി, യു.പി പ്രൈമറി വിഭാഗത്തിലെ ഐ.ടി പഠനം...

ചെങ്ങന്നൂർ നഗരസഭാപരിധിയിൽ 140 കിലോയോളം നിരോധിത പ്ലാസ്റ്റിക് ഉല്പന്നങ്ങൾ പിടിച്ചെടുത്തു

0
ചെങ്ങന്നൂർ: നഗരസഭാപരിധിയിൽ നടത്തിയ മിന്നൽ പരിശോധനയിൽ ഏകദേശം 140 കിലോയോളം നിരോധിത...