ദില്ലി : മഹാരാഷ്ട്ര സർക്കാരിന്റെ മറാത്ത സംവരണം സുപ്രീംകോടതി റദ്ദാക്കി. മറാത്ത വിഭാഗത്തിന് സംവരണം നല്‍കേണ്ട അസാധാരണ സാഹചര്യമില്ലെന്ന് നിരീക്ഷിച്ച സുപ്രീംകോടതി ഇന്ദിരാ സാഹ്നി കേസ് വിധി പുനപരിശോധിക്കില്ലെന്നും അറിയിച്ചു. രാജ്യത്ത് സംവരണം 50 ശതമാനത്തില്‍ കൂടില്ല. വിധി ഭരണഘടനാപരമെന്ന് സുപ്രീംകോടതി പറഞ്ഞു. ആകെ സംവരണം 50 ശതമാനത്തിന് താഴെയാകണമെന്നും സ്ഥാനകയറ്റത്തിന് സംവരണം ബാകമല്ലെന്നുമായിരുന്നു ഇന്ദിര സാഹ്നി കേസിലെ വിധി.
വിധി പുനപരിശോധിക്കണമെന്ന് നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിരുന്നു. മറാത്തകൾക്ക് 16 ശതമാനം സംവരണം എന്ന് മഹാരാഷ്ട്ര തീരുമാനിച്ചപ്പോൾ 13 ശതമാനമായി ബോംബെ ഹൈക്കോടതി കുറച്ചു. ഇതിനെതിരായ ഹർജികളാണ് വന്നതെങ്കിലും വിശാലമായി സംവരണത്തെക്കുറിച്ച് കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.