‘വിവാഹം പണം സമ്പാദിക്കാനുള്ള വഴിയല്ല’ ; സ്ത്രീധന പീഡനക്കേസുകളിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിവാഹത്തിന് ശേഷം സ്ത്രീകൾ നേരിടേണ്ടി വരുന്ന സ്ത്രീധന പീഡനങ്ങളെയും ക്രൂരതകളെയും അതിശക്തമായ ഭാഷയിൽ വിമർശിച്ച് സുപ്രീം കോടതി രംഗത്ത്. 2010-ൽ ഛത്തീസ്ഗഡിൽ നടന്ന ഒരു യുവതിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ, ശിക്ഷയിൽ ഇളവ് ആവശ്യപ്പെട്ട് ഭർത്താവിന്റെ സഹോദരൻ നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ബി.വി. നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് സുപ്രധാന നിരീക്ഷണങ്ങൾ നടത്തിയത്. വിവാഹശേഷം പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും പണത്തിനും ഭൗതിക സൗകര്യങ്ങൾക്കുമായി അപമാനിക്കുന്ന പ്രവണത അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും ഇത് അവസാനിപ്പിക്കണമെന്നും കോടതി കർശനമായി വ്യക്തമാക്കി.

വിവാഹശേഷം വധുവിന്റെ കുടുംബത്തെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന രീതി നിലവിലുണ്ടെന്നും, ഇത് പെൺകുട്ടികൾക്ക് വലിയ മാനസിക സമ്മർദം സൃഷ്ടിക്കുന്നുണ്ടെന്നും കോടതി വിമർശിച്ചു. വിദ്യാഭ്യാസമുള്ളവർ പോലും ഇത്തരത്തിലുള്ള പീഡനങ്ങളിൽ ഏർപ്പെടുന്നത് നാണക്കേടാണെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ‘എന്തിനാണ് വിവാഹശേഷം ആൺകുട്ടികൾ പെൺകുട്ടികളെയും അവരുടെ കുടുംബത്തെയും അപമാനിക്കുന്നത്?’ എന്ന കോടതിയുടെ ചോദ്യം സ്ത്രീധന സമ്പ്രദായത്തോടുള്ള ശക്തമായ എതിർപ്പാണ് വെളിപ്പെടുത്തുന്നത്.

2010-ൽ നടന്ന കേസിന്റെ പശ്ചാത്തലത്തിൽ, വിവാഹം കഴിഞ്ഞ് ഏഴ് വർഷത്തിനുള്ളിൽ യുവതി അസ്വാഭാവികമായി മരിച്ച സാഹചര്യത്തിൽ ഇതിനെ സ്ത്രീധന മരണമായാണ് കോടതി വിലയിരുത്തിയത്. പണവും കാറും ആവശ്യപ്പെട്ട് ഭർത്താവും വീട്ടുകാരും യുവതിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി കുടുംബം മൊഴി നൽകിയിരുന്നു. ഐപിസി 304ബി, 306, 498എ തുടങ്ങിയ വകുപ്പുകൾ പ്രകാരം ഭർത്താവിന്റെ കുടുംബാംഗങ്ങൾക്ക് കീഴ്‌ക്കോടതികൾ നൽകിയ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. സ്ത്രീധന പീഡന കേസുകളിൽ പ്രതികൾക്ക് യാതൊരുവിധ ഇളവും നൽകാൻ പാടില്ലെന്നും, ഇവർക്ക് കർശനമായ ശിക്ഷ ഉറപ്പാക്കി സമൂഹത്തിന് ശക്തമായ സന്ദേശം നൽകണമെന്നും സുപ്രീം കോടതി നിർദേശിച്ചു. പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ വിസമ്മതിച്ച കോടതി, ഭർത്താവിന്റെ വീട്ടുകാർ നടത്തുന്ന മാനസികവും ശാരീരികവുമായ പീഡനങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...