Wednesday, May 14, 2025 10:45 am

കോണ്‍ഗ്രസ് നേതാക്കളും ബി.ജെ.പിയും ഒത്തുകളിച്ചുവെന്ന് സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനി

For full experience, Download our mobile application:
Get it on Google Play

സൂറത്ത്: സൂറത്ത് ലോക്സഭാ സീറ്റിലേക്കുള്ള നാമനിര്‍ദേശ പത്രിക തള്ളി ദിവസങ്ങള്‍ക്ക് ശേഷം വിഷയത്തില്‍ മൗനം വെടിഞ്ഞ് സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നിലേഷ് കുംഭാനി. സൂറത്ത് സീറ്റിൽ ബി.ജെ.പി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ആറു ദിവസത്തെ നിശബ്ദതക്ക് ശേഷമാണ് നിലേഷ് സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്. സൂറത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾക്കെതിരെ ആരോപണമുയര്‍ത്തിക്കൊണ്ടാണ് നിലേഷിന്‍റെ രംഗപ്രവേശം. പാർട്ടിക്കുള്ളിലെ ഗുരുതരമായ വിഭാഗീയതയെക്കുറിച്ചും കോൺഗ്രസ് നേതാക്കളും ബി.ജെ.പി പ്രവർത്തകരും തമ്മിലുള്ള ഒത്തുകളിയെക്കുറിച്ചും നിലേഷ് വീഡിയോയില്‍ പറയുന്നുണ്ട്. ” ബാബുഭായ് മംഗുകിയ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വവുമായി ഞാൻ ബന്ധപ്പെട്ടിരുന്നു. കോൺഗ്രസ് പാർട്ടി ഞങ്ങളോടൊപ്പമുണ്ടെന്ന് ഞാൻ വിശ്വസിച്ചു, ഞങ്ങൾക്ക് പേടിക്കാനൊന്നുമില്ല. എന്നിരുന്നാലും, ഞാൻ അഹമ്മദാബാദിൽ നിന്ന് മടങ്ങിയെത്തിയപ്പോൾ കോൺഗ്രസ് പ്രവർത്തകർ എൻ്റെ വസതിയിൽ പ്രതിഷേധിച്ചു. ഇതെന്നെ എൻ്റെ പദ്ധതികൾ വെട്ടിച്ചുരുക്കാൻ എന്നെ നിർബന്ധിതനാക്കി” അദ്ദേഹം പറഞ്ഞു. സൂറത്തിലെ കോൺഗ്രസ് നേതാക്കളുടെ സഹകരണമില്ലായ്മയെയും ബി.ജെ.പി നേതാക്കളുമായുള്ള ഒത്തുകളിയെയും കുംഭാനി രൂക്ഷമായി വിമർശിച്ചു.

2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കെടുക്കാതിരിക്കാനും തെരഞ്ഞെടുപ്പ് ഓഫീസുകൾ അടച്ചുപൂട്ടാനും ബിജെപിയിൽ നിന്ന് പണം സ്വീകരിച്ചെന്നും ഒടുവിൽ ബി.ജെ.പി സ്ഥാനാർത്ഥികൾക്ക് അനായാസ വിജയം ഉറപ്പാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി.”കോൺഗ്രസ് നേതാക്കൾ എന്നെ പിന്തുണയ്ക്കാൻ വിസമ്മതിക്കുകയും തിരഞ്ഞെടുപ്പ് ബൂത്തുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ മറച്ചുവെക്കുകയും ചെയ്തു.എനിക്കെതിരെ തിരിയുന്നതിന് മുമ്പ് ഇപ്പോൾ പ്രതിഷേധിക്കുന്നവർ ഒരിക്കൽ ബി.ജെ.പിയുമായി ചേർന്നിരുന്നു എന്നത് വിരോധാഭാസമാണ്” നിലേഷ് പറഞ്ഞു.”2017ൽ ടിക്കറ്റ് നിഷേധിക്കപ്പെട്ടപ്പോൾ ബിജെപിയിലേക്ക് കൂറുമാറാനോ സ്വതന്ത്രനായി മത്സരിക്കാനോ ഉള്ള സമ്മർദ്ദം എനിക്കുണ്ടായി.എന്നിട്ടും കോൺഗ്രസിൻ്റെ പ്രതിച്ഛായ തകർക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് ഞാൻ വിട്ടുനിന്നു” അദ്ദേഹം വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബെവ്കോ ഗോഡൗണിലെ തീപിടുത്തം ; കേന്ദ്രത്തിൽ ഉണ്ടായിരുന്നത് 45,000 കേയ്സ് മദ്യം, കോടികളുടെ നഷ്ടമെന്ന്...

0
തിരുവല്ല: തിരുവല്ല പുളിക്കീഴ് ബെവ്കോ ഗോഡൗണിലെ തീപിടുത്തത്തിൽ കോടികളുടെ നഷ്ടമെന്ന് വിലയിരുത്തൽ....

വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല

0
കല്‍പ്പറ്റ : വയനാട് മാനന്തവാടിയില്‍ വയോധികയെ കാണ്മാനില്ല. പിലാക്കാവ് മണിയന്‍കുന്ന് ഊന്നുകല്ലില്‍...

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

0
കൊച്ചി: കേരളത്തിൽ സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 50 രൂപയുടെ കുറവാണ്...

ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ ; 51 പലസ്തീനികള്‍ കൊല്ലപ്പെട്ടെന്ന് ആരോഗ്യവൃത്തങ്ങള്‍

0
ഗാസ : ഗാസയില്‍ ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍. ഗാസ മുനമ്പില്‍ പുലര്‍ച്ചെ...