ഭോപ്പാൽ : മധ്യപ്രദേശിൽ മന്ത്രി നരേന്ദ്ര ശിവാജി പട്ടേലിൻ്റെ മകനെതിരെ കേസെടുത്ത നാല് പോലീസുകാർക്ക് സസ്പെൻഷൻ. ഭോപ്പാലിലെ ഷാപുര മേഖലയിൽ ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിലാണ് മന്ത്രിയുടെ മകനെതിരേയും സുഹൃത്തുക്കൾക്കെതിരേയും കേസെടുത്തത്. റോഡപകടത്തെ തുടർന്ന് മന്ത്രിയുടെ മകനും സുഹൃത്തുക്കളും മാധ്യമ പ്രവർത്തകനേയും ദമ്പതികളേയും ആക്രമിക്കുകയായിരുന്നു. മകനെതിരെ കേസെടുത്തതറിഞ്ഞ മന്ത്രി പട്ടേൽ പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഷാപുര പോലീസ് സ്റ്റേഷനിലെത്തിയ മന്ത്രിയും അനുയായികളും സംഭവത്തെ കുറിച്ച് അന്വേഷിച്ചു. എന്നാൽ പോലീസ് തങ്ങളെ മർദ്ദിച്ചുവെന്ന് അഭിഗ്യനും സുഹൃത്തുക്കളും ആരോപിക്കുകയായിരുന്നു. തുടർന്ന് നാല് പോലീസുകാരെ സസ്പെൻഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പബ്ലിക് ഹെൽത്ത് ആൻഡ് മെഡിക്കൽ എജ്യുക്കേഷൻ സഹമന്ത്രിയാണ് പട്ടേൽ.
മാധ്യമപ്രവർത്തകനായ വിവേക് സിങ്ങിൻ്റെ മോട്ടോർ സൈക്കിളിൽ കാർ ഇടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഉടൻ തന്നെ അഭിഗ്യനും സുഹൃത്തുക്കളും കാറിൽ നിന്ന് ഇറങ്ങി മാധ്യമപ്രവർത്തകനെ മർദിക്കുകയായിരുന്നു. റസ്റ്റോറന്റ് ജീവനക്കാരിക്കും തന്നെ രക്ഷിക്കാൻ ഓടിയെത്തിയ ഭർത്താവിനും ജോലിക്കാരനും മർദ്ദനമേറ്റുവെന്നും ദമ്പതികൾ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ മന്ത്രിയുടെ മകനെതിരെ കേസെടുത്തു. അതേസമയം മന്ത്രിയുടെ മകൻ്റെ പരാതിയിൽ ദമ്പതികൾക്കും മറ്റുള്ളവർക്കുമെതിരെ പോലീസ് കൗണ്ടർ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് ലോഞ്ച് ചെയ്തു. Android വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
































