ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് ആണ് കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജപ്തി ചെയ്തത്. 1984 ൽ ഭൂമിയേറ്റെടുത്ത വകയിൽ വയലാർ സ്വദേശിനിയായ കാർത്യായനി അമ്മയ്ക്ക് സർക്കാർ കൊടുക്കാനുള്ള പണം നൽകാത്തതിനെ തുടർന്നാണ് താലൂക്ക് ഓഫീസ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടത്. തുടർന്നാണ് ജപ്തി നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്. തഹസീൽദാരുടെ മേശയും കമ്പ്യൂട്ടറും ഉൾപ്പെടെയുള്ള സാധനങ്ങൾ ഉദ്യോഗസ്ഥർ ജപ്തി ചെയ്തു.ഭൂമിയേറ്റെടുത്ത വകയിൽ കാർത്യായനിയമ്മയ്ക്ക് 86,000 രൂപയിലേറെയാണ് നൽകാനുള്ളത്. സർക്കാർ പണം നൽകാത്തതിനെ തുടർന്നാണ് താലൂക്ക് ഓഫീസിലെ സ്ഥാവര ജംഗമ വസ്തുക്കൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവായത്. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോടതിയിൽ നിന്ന് ആമീൻ എത്തി താലൂക്ക് ഓഫീസിൽ ജപ്തി നടപ്പാക്കി. തഹസിൽദാരുടെ മേശയും ഫർണീച്ചറുകളും, കമ്പ്യൂട്ടറുകളുമാണ് ഉദ്യോഗസ്ഥർ ജപ്തി ചെയ്തത്. നിരവധി തവണ നോട്ടീസ് നൽകിയിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് ജപ്തി ചെയ്യാൻ കോടതി ഉത്തരവിട്ടതെന്ന് കാർത്യായനി അമ്മയ്ക്ക് വേണ്ടി ഹാജരായ അഡ്വ. ജേക്കബ്ബ് ടോംലിൻ വർഗീസ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























