തമിഴ്‌നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു ; 85 പേരും നിസാമുദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ:  തമിഴ്‌നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍  85 പേരും നിസാമുദീനിലെ മര്‍ക്കസില്‍ ചേര്‍ന്ന തബ്ലീഗ് ജമാഅത്തെ മതസമ്മേളനനത്തില്‍ പങ്കെടുത്തവരാണ്. ഇതുവരേയും സംസ്ഥാനത്ത് 571 പേര്‍ക്കും രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്.

രാജ്യത്ത് മുപ്പത് ശതമാനം കൊറോണ ബാധിതര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ഒളിവില്‍ പോയ ഇരുന്നൂറ് വിദേശികളില്‍ 18 പേര്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം കുമാര്‍ ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കിയികുന്നു. മാര്‍ച്ച്‌ 13 നും 18 നും ഇടയിലായിരുന്നു മര്‍ക്കസില്‍ മതസമ്മേളനം നടന്നത്.

കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ മരിച്ച 71 കാരന്റെ മൃതദേഹം സംസ്‌കരിച്ചതിലും ഗുരുതര വീഴ്ച്ചയുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. സുരക്ഷാ ബാഗ് തുറന്ന് മതാചാര പ്രകാരം നടത്തിയ ചടങ്ങില്‍ അമ്പതിലധികം പേര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇന്ന് പുതുതായി എട്ട് പേര്‍ക്കാണ് രോഗ് സ്ഥിരീകരിച്ചത്. ഇതോടെ രോഗം  സ്ഥിരീകരിച്ചവരുടെ എണ്ണം 314 ആയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ നിസാമുദീനില്‍ നിന്നും എത്തിയവരാണ്.

അതേസമയം നിസാമുദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാ അത്തെ മതസമ്മേളനമാണ് ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ചു കൊന്ന സംഭവമുണ്ടായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നൂറ് കണക്കിനാളുകള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നത് നിസാമുദീന്‍ മതസമ്മേളനമാണെന്ന് ഇയാള്‍ ആരോപിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനിടയാക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

വെടിയേറ്റയാള്‍ തല്‍ക്ഷണം മരണപ്പെട്ടു. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പോലീസ് അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവം നടന്നതിന് പിന്നാലെ പ്രദേശവാസികള്‍ പോലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇനി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും സമാധാനം പാലിക്കണമെന്നും പ്രയാഗ് രാജ് എസ്‌എസ്പി പറഞ്ഞു. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പോലീസ് 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പാഠഭാഗങ്ങൾ വേഗത്തിൽ എഴുതിയില്ല ; ഒന്നാം ക്ലാസുകാരിയെ അധ്യാപിക അടിച്ചു പരിക്കേൽപിച്ചു

0
തിരുവനന്തപുരം : തിരുവനന്തപുരം കവലയൂർ ഗവ. എച്ച്എസ്എസിലെ ഒന്നാം ക്ലാസുകാരിയെ അധ്യാപിക...

ബത്തേരിയിലെ വിദ്യാർഥിയുടെ മരണം ; സൈക്കിൾ മരത്തിൽ ഇടിച്ചതിനെ തുടർന്നെന്ന് പോലീസ്

0
വയനാട്: വയനാട് സുൽത്താൻ ബത്തേരിയിലെ വിദ്യാർഥിയുടെ മരണം അപകടത്തെത്തുടർന്നെന്ന് പോലീസിന്റെ സ്ഥിരീകരണം....

മാറിടത്തിൽ സ്പർശിക്കുന്നത് ബലാത്സംഗമല്ലെന്ന ഉത്തരവ് ; കർശന നടപടിയുമായി സുപ്രീംകോടതി

0
ന്യൂഡൽഹി : ലൈംഗികാതിക്രമ കേസുകളിൽ ജഡ്ജിമാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ...

നടപടി എടുക്കുമ്പോൾ അറിഞ്ഞാൽ മതി ; എഡിജിപി അജിത് കുമാറിനെതിരായ നടപടി വൈകുന്നതിൽ സതീശൻ

0
തിരുവനന്തപുരം : ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അന്നത്തെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദ്ദിച്ച...