ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം അപകട ഭീഷണിയിൽ

For full experience, Download our mobile application:
Get it on Google Play

ചുങ്കപ്പാറ: കോടികൾ മുടക്കി ഉന്നത നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ റോഡിലെ പാലം അപകട ഭീഷണിയിൽ. ചാലാപ്പള്ളി – കോട്ടാങ്ങൽ ബാസ്റ്റോ റോഡിലെ ചെമ്പിലാക്കൽ പടിയിലെ പാലമാണ് അപകട ഭീഷണിയിലെത്തിയിരിക്കുന്നത്. 15 അടിയോളം ഉയരമുള്ള പാലത്തിൻ്റെ സംരക്ഷണ ഭിത്തികൾ കരിങ്കല്ലുകൾ കൊണ്ട് കെട്ടിയതാണ്. കാലപ്പഴം ഏറെയുള്ളതിനാൽ സംരക്ഷഭിത്തികൾക്ക് ബലക്ഷയം നേരിട്ടിരിക്കുകയാണ്. പാലത്തിൻ്റെ അടിവശത്തെ കല്ലുകൾ ഇളകി തുടങ്ങി. കൈവരികൾ ദ്രവിച്ച് കമ്പികൾ തെളിഞ്ഞു കാണാം. സംരക്ഷണ ഭിത്തികളിൽ ഒരു വശത്ത് വലിയ പ്ലാവ് മരവും മറുവശത്ത് മുളക്കൂട്ടവും വളർന്ന് നിൽക്കുകയാണ്. മരത്തിൻ്റെ വേരുകൾ ഇറങ്ങി സംരക്ഷണ ഭിത്തിക്ക് വിള്ളലും രൂപപ്പെട്ടു.

പാലം ഏതു നിമിഷവും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. 36 കോടി രൂപ മുടക്കിയാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്. എന്നാൽ കാലപ്പഴക്കം ചെന്നതും വീതികുറഞ്ഞതുമായ പാലങ്ങളും കലുങ്കുകളും മോടിപിടിപ്പിച്ച് നിലനിർത്തിയാണ് നിർമാണം പൂർത്തിയാക്കിയത്. റോഡ് നിർമാണത്തിൽ അപാകതയുള്ളതായി നേരത്തെ പരാതികളും ഉയർന്നിരുന്നു. ബന്ധപ്പെട്ട അധികാരികളുടെ മൗനാനുവാദത്തോടെയാണ് ഇതെല്ലാം നടന്നതെന്നുള്ള ആക്ഷേപവും നിലനിൽക്കുന്നു. അമിതഭാരം കയറ്റിയ നിരവധി വാഹനങ്ങൾ കടന്നു പോകുന്ന പാലത്തിൻ്റെ സംരക്ഷണ ഭിത്തിക്കാണ് ബലക്ഷയം ഉണ്ടായിരിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ സ്ഥലംമാറ്റം : ആരോപണം കടുപ്പിച്ച് കോൺഗ്രസ്‌

0
തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇപ്പോൾ നടന്നിട്ടുള്ള സ്ഥലം മാറ്റങ്ങളിൽ...

അന്താരാഷ്ട്ര യോഗാ ദിനം ; ജില്ലാ പോലീസ് ആസ്ഥാനത്ത് യോഗ പരിശീലനം സംഘടിപ്പിച്ചു

0
പത്തനംതിട്ട : അന്താരാഷ്ട്ര യോഗാ ദിനം ആചരിക്കുന്നതിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ...

മാധ്യമ വാർത്തകൾക്ക് മുന്നിൽ ഡിവൈഎഫ്ഐ മൗനം പാലിക്കില്ല ; ആക്ഷേപിക്കാൻ ശ്രമിച്ചാൽ പ്രതികരിക്കുമെന്ന് വസീഫ്

0
കാസര്‍കോട്: ഡിവൈഎഫ്ഐക്കെതിരെ നൽകുന്ന വാർത്തകളിൽ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഭീഷണിയുമായി ഡിവൈഎഫ്‌ഐ. നിങ്ങളുടെ (മാധ്യമങ്ങളുടെ)...

യുവാക്കൾ രാഷ്ട്രീയം സംസാരിക്കുകയും രാഷ്ട്രീയത്തിൽ ഇടപെടുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യത : ഡോ.കെ സി...

0
കോട്ടയം: ഇന്ന് രാജ്യം തൊഴിലില്ലായ്‌മയുടെയും വർഗീയതയുടെയും ഫാസിസത്തിന്റെയും നടുവിലൂടെ കടന്ന് പോവുകയാണെന്ന്...