തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണയുടെ വീട്ടിലെ റെയ്ഡിനെ തുടർന്നുണ്ടായ സംഘർഷത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ കോടതി പരിശോധിക്കും. ദൃശ്യങ്ങൾ പരിശോധിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തിരുവനന്തപുരം ജില്ലാ കോടതി അംഗീകരിച്ചു. ദൃശ്യങ്ങൾ പരിശോധിക്കുന്നതിനെ പ്രതിഭാഗം എതിർത്തിരുന്നു. കേസിന്‍റെ വിചാരണ വേളയിൽ മാത്രമാണ് ഇക്കാര്യങ്ങൾ പരിശോധിക്കേണ്ടത് എന്നായിരുന്നു പ്രതികൾ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. എന്നാൽ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴും കോടതി ദൃശ്യങ്ങൾ പരിശോധിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.
ദൃശ്യങ്ങൾ പരിശോധിച്ചാൽ ഓരോ പ്രതികളുടെയും പങ്കിനെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കുമെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. കേസിൽ സിപിഎം പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചിരുന്നു. ഏഴാം പ്രതി അനില്‍കുമാര്‍, 21ാം പ്രതി വിജയ്, 24ാം പ്രതി നിഷാദ് എന്നിവരുടെ ജാമ്യാപേക്ഷകളാണ് തള്ളിയത്. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.






























