കോടികള്‍ തുലച്ച ഇ – ടോയ് ലെറ്റ്‌ പദ്ധതി ; കരാര്‍ എടുത്തവനും കൊടുത്തവനും കാശുണ്ടാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കൃത്യമായ പരിപാലനവും ഭരണപരമായ ഇടപെടലുകളും ലഭിക്കാതെ ഈ- ടോയ് ലെറ്റ്‌ പദ്ധതികള്‍ പരാജയപ്പെട്ടു. 2010 ല്‍ തിരുവനന്തപുരം ആസ്ഥാനമാക്കിയുള്ള ഇറാം സൈന്റിഫിക് സൊലൂഷന്‍ എന്ന സ്ഥാപനമാണ്‌ അത്യാധുനിക രീതിയിലുള്ള ഒട്ടോമാറ്റിക്ക് ടോയ് ലെറ്റുകള്‍ വികസിപ്പിച്ചെടുത്തത്. 2010 ല്‍ കോഴിക്കോട് ജില്ലയില്‍ ആദ്യത്തെ ഇ – ടോയ് ലെറ്റ്‌ സ്ഥാപിച്ച ശേഷം പിന്നീട് ഇത് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിച്ചു. പത്തനംതിട്ട ജില്ലയില്‍ കോന്നി ആനക്കൂട്, പെരുനാട്‌, നാറാണംമൂഴി, നെടുംപ്രം, ഓമല്ലൂര്‍, സീതത്തോട്, ഇരവിപേരൂര്‍ തുടങ്ങിയ സ്ഥലങ്ങളിലൊക്കെ കൊട്ടിഘോഷിച്ച് ഉത്ഘാടനം നടത്തിയ ഈ ടോയ് ലെറ്റുകള്‍ അധികൃതരുടെ അനാസ്ഥ കാരണം നശിച്ചു.

നാണയം ഉപയോഗിച്ച് പണം ഇട്ടശേഷം ഉപയോഗിക്കുന്നവായിരുന്നു ഇവയെല്ലാം. ടോയ് ലെറ്റിന് ഉള്ളില്‍ ഓട്ടോമാറ്റിക് ലൈറ്റ്, ഫ്ലഷിംഗ്, ഫ്ലോര്‍ ക്ലീനിംഗ് എന്നിവയെല്ലാം ചേര്‍ന്നതായിരുന്നു ഈ സംവിധാനം. ഉപഭോക്താവ് ടോയ് ലെറ്റിന് ഉള്ളില്‍ കടന്നാല്‍ ഫാനും ലൈറ്റും താനേ പ്രവര്‍ത്തിക്കും. എന്നാല്‍ അറ്റകുറ്റപണികള്‍ നടത്താതെയും പരിപാലിക്കാതെയും വന്നതോടുകൂടി ഇവയെല്ലാം നശിച്ചു. പദ്ധതിക്കായി ചിലവഴിച്ച കോടികളും നഷ്ടപ്പെട്ടു. പല പഞ്ചായത്തുകളുടെയും ശുചിമുറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മിക്കവയും വൃത്തിഹീനമായ നിലയിലായതിനാല്‍ പൊതുജനങ്ങള്‍ ഇത് ഉപയോഗിക്കുവാന്‍ മടിക്കുന്നു. സെപ്ടിക് ടാങ്കുകള്‍ പോലും പൊട്ടികിടക്കുന്ന അവസ്ഥയാണ് പലയിടത്തും.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മറ്റു പദ്ധതികള്‍ക്കായി പണം വാരിക്കോരി ചിലവഴിക്കുമ്പോള്‍ ശുചിമുറികള്‍ക്കായി ഒന്നും തന്നെ ചിലവിടുന്നില്ല എന്നതാണ് വാസ്തവം. ജില്ലാ ആസ്ഥാനത്തും സ്ഥിതി വത്യസ്തമല്ല. പത്തനംതിട്ട നഗര ഹൃദയത്തില്‍ എത്തുന്ന ആളുകളും ശുചിമുറികള്‍ തേടി അലയേണ്ടി വരുന്നു. ദീര്‍ഘദൂര യാത്രക്കാരായ സ്ത്രീകള്‍ അടക്കമുള്ളവര്‍ ഈ പ്രശ്നം നേരിടുന്നുണ്ട്. അടുത്തുള്ള പെട്രോള്‍ പമ്പുകളെയോ  ഹോട്ടലുകളെയോ ആശ്രയിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട്ട്; ജനങ്ങൾ ജാഗ്രത...

0
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങള്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്...

തോട്ടപ്പള്ളി സ്പിൽവേയിൽ അടിയന്തര സന്ദർശനം നടത്തി മന്ത്രിമാരായ എം ലിജുവും രമേശ്...

0
ആലപ്പുഴ : കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കുന്നതിനായി തോട്ടപ്പള്ളി...

ഡ്യൂട്ടി മുടക്കി സ്വകാര്യ പ്രാക്ടീസ്; അടൂർ ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പരാതി

0
അടൂർ: പത്തനംതിട്ടയില്‍ ഡ്യൂട്ടിക്കിടെ സർക്കാർ ഡോക്ടർ സ്വകാര്യ പ്രാക്ടീസിന് പോയതായി പരാതി....

​”എന്റെ ജനങ്ങളെ പിരിഞ്ഞിരിക്കാനാവില്ല”; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് തിരിച്ചെത്തുമെന്ന് ഷെയ്ഖ് ഹസീന

0
ന്യൂഡല്‍ഹി: ഡിസംബറില്‍ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന....