നെയ്യാറ്റിന്‍കര: വാഹനാപകടത്തില്‍ പരിക്കേറ്റ് മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് 51 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി ഉണ്ടായിരിക്കുന്നത്. ചെങ്കലന്‍ വട്ടവിള ജെ.ജി.എസ്. ഹൗസില്‍ സുമേഷ് അപകടത്തിപ്പെട്ട് മരിച്ച സംഭവത്തിലാണ് തിരുവനന്തപുരം മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിം വിധിച്ചത്.തിരുവനന്തപുരം ബാലരാമപുരം ദേശീയപാതയില്‍ വച്ചായിരുന്നു അപകടം. 2018 ജൂലായ് 15ന് രാത്രി 11 മണിയോടെ ബാലരാമപുരം നസ്രത്ത് ഹോം സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. മുടവൂര്‍പാറയില്‍ നിന്നും ബാലരാമപുത്തേക്ക് പോകുകയായിരുന്ന സുമേഷിനെ നാഗര്‍കോവിലില്‍നിന്നു തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ സുമേഷ് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് മരിച്ചത്. ഈ സംഭവത്തിലാണ് സുമേഷിന്റെ അവകാശികള്‍ക്ക് 51 ലക്ഷം രൂപ നല്‍കാന്‍ ന്യൂ ഇന്ത്യ ഇന്‍ഷ്വറന്‍സ് കമ്പനിയോട് കോടതി ഉത്തരവിട്ടത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ.വിന്‍സെന്റ്, കെ. ഡേവിഡ് രാജ്, കാരോട് സി.എഡ് വിന്‍സാം എന്നിവര്‍ ഹാജരായി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.