കൊച്ചി : മറൈൻ ഡ്രൈവിൽ നടക്കുന്ന ഫ്ലവർ ഷോ നിർത്തിവെച്ചു. സ്റ്റോപ്പ് മെമോ കിട്ടിയിട്ടും പരിപാടി തുടരുന്നത് മാധ്യമങ്ങൾ വാർത്തയാക്കിയതിന് പിന്നാലെ ജില്ലാ കളക്ടർ ഇടപെട്ടാണ് ഫ്ലവർ ഷോ നിർത്തി വെച്ചത്. എറണാകുളം ജില്ല അഗ്രി – ഹോർട്ടിക്കൾച്ചർ സൊസൈറ്റിയും ജിസിഡിഎയുമാണ് പുഷ്പമേളയുടെ സംഘാടകർ. മറൈൻ ഡ്രൈവിൽ കഴിഞ്ഞ ഒരാഴ്ച്ചയായി പരിപാടി നടക്കുന്നു. ഇന്നലെ രാത്രിയാണ് പരിപാടി കാണാനെത്തിയ വീട്ടമ്മക്ക് അപകടമുണ്ടായത്. കെട്ടുറപ്പില്ലാത്ത പ്ലാറ്റ്ഫോം തകർന്ന് വീണ് വീട്ടമ്മയുടെ കൈ ഒടിഞ്ഞിരുന്നു. അപകടത്തിന് പിന്നാലെ കൊച്ചി കോർപ്പറേഷൻ നടത്തിയ പരിശോധനയിൽ അപകടകരമായ സാഹചര്യത്തിലാണ് പരിപാടി നടക്കുന്നതെന്ന് കണ്ടെത്തി. സ്റ്റോപ്പ് മെമോ നൽകിയെങ്കിലും പരിപാടി തുടർന്നു. ടിക്കറ്റ് നിരക്ക് ഈടാക്കി നടത്തുന്ന പരിപാടികൾക്ക് ആവശ്യമായ പിപിആർ ലൈസൻസും സംഘാടകർ നേടിയിട്ടില്ല. പവിലിയനിൽ വെള്ളം കെട്ടി ചെളി നിറഞ്ഞു കിടക്കുന്നതിനാൽ ഷോ കാണാൻ എത്തുന്നവർക്കു നടക്കാനാണ് പവിലിയനിലാകെ പ്ലൈവുഡ് നിരത്തിയത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് പരുക്കേറ്റ ബിന്ദു. സംഭവത്തിൽ ജില്ലാ കളക്ടർക്കും ജിസിഡിഎ സെക്രട്ടറിക്കും കുടുംബം പരാതി നൽകി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1