Thursday, May 8, 2025 11:22 pm

ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ഇന്ത്യയിലെ 15 ഇടങ്ങൾ ലക്ഷ്യമിട്ട് പാകിസ്ഥാൻ ആക്രമണത്തിന് ശ്രമം നടത്തിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ഇന്ത്യ പാകിസ്ഥാൻ സൈനിക കേന്ദ്രം ലക്ഷ്യമിട്ടിട്ടില്ല. എന്നാൽ പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യം വയ്ക്കുന്നു. പാക് ആക്രമണ ശ്രമങ്ങളെ ഇന്ത്യ പരാജയപ്പെടുത്തി. പാക് മിസൈലുകളും ഡ്രോണുകളും ഇന്ത്യ തകർത്തു. ഇന്ത്യ ഒരിക്കലും യുദ്ധമോ സംഘർഷമോ ആഗ്രഹിക്കുന്നില്ല. ഐക്യരാഷ്ട്രസഭയിൽ അടക്കം പാകിസ്ഥാൻ ലക്ഷകർ ഇ തൊയ്ബയെ പിന്തുണച്ചു. പാകിസ്ഥാൻ നിരപരാധികളായ 16 ഓളം പേരെ നിയന്ത്രണരേഖയ്ക്ക് സമീപം കൊലപ്പെടുത്തി. ഇതിൽ 3 സ്ത്രീകളും 5 കുട്ടികളും ഉൾപ്പെടുന്നു.

പഹൽഗാമിൽ ആക്രമണം നടത്തിയ ‘ദ് റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന സംഘടന ലഷ്കറെ തയ്ബയുമായി ചേർന്നു പ്രവർത്തിക്കുന്നവരാണ്. ഈ സംഘടനയെക്കുറിച്ച് യുഎന്നിന്റെ ഉപരോധ നിരീക്ഷണ സമിതിക്ക് ഇന്ത്യ വിവരങ്ങൾ കൈമാറിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുഎൻ സമിതിയെ ഉടൻ തന്നെ കാണും. പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് യുഎൻ രക്ഷാസമിതിയിൽ പ്രമേയം അവതരിപ്പിക്കുമ്പോൾ അതിൽ റെസിസ്റ്റൻസ് ഫ്രണ്ടിന്റെ പേരു പരാമർശിക്കുന്നതിനെ എതിർത്തത് പാക്കിസ്ഥാനായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം രണ്ടുതവണ ടിആർഎഫ് ഏറ്റെടുത്തതിനു ശേഷമായിരുന്നു ഇത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ

0
ദില്ലി: ഇന്ത്യക്കെതിരെ രാത്രിയിലും ആക്രമണം തുടർന്ന് പാകിസ്ഥാൻ. ജമ്മുവിൽ പാക്കിസ്ഥാൻ ഡ്രോൺ ആക്രമണം...

കർദിനാൾ റോബർട്ട് പെർവോസ്റ്റ് പുതിയ മാർപാപ്പ

0
വത്തിക്കാന്‍ സിറ്റി: പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട്...

പാക് ആക്രമണം ; എല്ലാ ഉദ്യോഗസ്ഥരോടും നിര്‍ബന്ധമായും ജോലിക്കെത്താൻ നിര്‍ദേശം നൽകി

0
ദില്ലി: പാകിസ്ഥാൻ ഇന്ത്യൻ അതിര്‍ത്തിയിൽ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും...

അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ

0
ദില്ലി: അതിർത്തിയിൽ പാകിസ്ഥാൻ്റെ കനത്ത ഡ്രോൺ ആക്രമണത്തിലും ആളപായമില്ലെന്ന് സർക്കാർ. ജമ്മുവിലും...