കൊല്ലം : പരവൂർ മുനിസിഫ് കോടതിയിലെ എപിപി എസ്. അനീഷ്യ ജീവനൊടുക്കിയ സംഭവത്തിൽ മജിസ്ട്രേട്ടുമാരുടെ മൊഴിയെടുക്കാൻ നീക്കം. വകുപ്പുതല അന്വേഷണം നടത്തുന്ന ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ( ഹെഡ്ക്വാർട്ടേഴ്സ് ) കെ. ഷീബ ഇതിനായി ഹൈക്കോടതി രജിസ്ട്രാറുടെ അനുമതി തേടി. അനുമതി ലഭിച്ചാലുടൻ മൊഴി രേഖപ്പെടുത്തുമെന്നാണ് വിവരം.
കഴിഞ്ഞ മാസം 23 – നാണ് ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ റ്റി.എ. ഷാജി വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടത്. 14 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം എന്നായിരുന്നു നിർദശം. ഇതിന്റെ ഭാഗമായി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു എന്നാണ് വിവരം.