കാസർകോട് : കാസർകോട് പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതക അന്വേഷണത്തിൽ അഭിഭാഷകനെ ചോദ്യം ചെയ്തു. കേസിലെ ഒന്നും രണ്ടും പ്രതികളായ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഇവരുടെ ഭർത്താവ് ഉബൈസ് എന്നിവരുമായി കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസങ്ങളിൽ ഇദ്ദേഹവുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണിത്. പ്രവാസി വ്യവസായി പൂച്ചക്കാട് സ്വദേശി അബ്ദുൽ ഗഫൂർ ഹാജിയുടെ കൊലപാതകത്തിലും 596 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലുമാണ് അന്വേഷണം പുരോഗമിക്കുന്നത്. കാസർകോട് ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് നോട്ടീസ് നൽകി വിളിച്ചുവരുത്തിയാണ് അഭിഭാഷകനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്. പ്രതികളായ കൂളിക്കുന്നിലെ മന്ത്രവാദിനി ജിന്നുമ്മ എന്ന ഷമീന, ഭർത്താവ് ടി എം ഉബൈസ് എന്നിവരുമായി അഭിഭാഷകൻ നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണിത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1