Thursday, July 10, 2025 9:19 am

വ്യവസായങ്ങളോട് മുഖം തിരിച്ചു എൽ ഡി എഫ് സർക്കാർ ; കൊടി കുത്തി നശിപ്പിക്കുന്നത് ജീവനും ജീവിതവും

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കളമശ്ശേരി നിയോജകമണ്ഡലത്തിൽ സിപിഎം നേതാക്കളുടെ ഇടപടലുകൾ മൂലം തന്റെ വ്യവസായം നടത്തിക്കൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നറിയിച്ച് കോട്ടക്കൽ മണ്ഡലത്തിൽ രണ്ട് തവണ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച ഫാൽക്കൺ ഇൻഫ്രാസ്ട്രക്ചേർസ് ലിമിറ്റ് മാനേജിംഗ് ഡയറക്ടർ എൻ എ മുഹമ്മദ് കുട്ടി. ഇദ്ദേഹത്തിന്റെ 6 പേജുകൾ നീളുന്ന മരണക്കുറിപ്പ് ഗൗരവമായി എടുക്കേണ്ടിയിരിക്കുന്നു. ഒരു തൊഴിലാളി പാർട്ടിക്ക്‌ വ്യവസായികളുമായി ഒരു അകൽച്ച പണ്ടുമുതലേയുള്ള ഒരു കാര്യമാണ്.

ചരിത്രങ്ങളിൽ അതിന് വ്യക്തമായ തെളിവുകളുണ്ട്. മുതലാളിത്തത്തിനെതിരെ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ ആണ് തൊഴിലാളി പാർട്ടികൾ സമരം നടത്തിയതെങ്കിൽ നിലവിൽ നാട്ടിൽ എന്ത് നല്ലതു വന്നാലും ചുവപ്പ് കൊടി കുത്തുന്ന അവസ്ഥയാണ് കേരളത്തിൽ ഉള്ളത്. കർണാടക, തമിഴ്നാട് പോലുള്ള കേരളത്തിന്റെ അയൽസംസ്ഥാനങ്ങൾ വ്യവസായങ്ങളെയും വികസനങ്ങളെയും ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. എന്നാൽ കേരളത്തിന്റെ വികസനത്തിന് ജനസാന്ദ്രത കുറഞ്ഞതല്ല പ്രശ്നം. വ്യവസായങ്ങളെ സർക്കാർ സ്വാഗതം ചെയ്യാത്തത് തന്നെയാണ്. അഥവാ സ്വാഗതം ചെയ്താൽ തന്നെയും വ്യവസായങ്ങളെ തുടരാൻ അനുവദിക്കുന്നില്ല എന്നത് മറ്റൊരു സത്യം.

ഒരു വ്യവസായം കേരളത്തിൽ ആരംഭിച്ചാൽ അത് നിന്ന് പോകണമെങ്കിൽ ഒരുപാട് കടമ്പകൾ കടക്കേണ്ടി വരും. അതിന് പഞ്ചായത്ത് തലം മുതൽ ഉന്നത അധികാരത്തിൽ ഇരിക്കുന്നവരെ സാമ്പത്തികമായി പ്രീതിപ്പെടുത്തേണ്ടിവരും. തുടക്കത്തിൽ ലൈസൻസ്, പെർമിറ്റ് തുടങ്ങിയ രേഖകൾക്കായി ഒരു വ്യവസായിയെ വട്ടംചുറ്റിക്കും. ഇതിന് പിറകെ ഓടുമ്പോൾ സാമ്പത്തിക ചിലവ് വേറെയും . ആദ്യത്തെ കടമ്പ കഴിഞ്ഞ് വ്യവസായം ആരംഭിച്ചാൽ തന്നെയും തൊഴിലാളി, ചരക്ക് തുടങ്ങി മറ്റു പ്രശ്നങ്ങൾ ഒന്നിന് പിറകെ ഒന്നായി വരും. സർക്കാർ ഒരു വ്യവസായത്തെ രണ്ട് കൈയും നീട്ടി സ്വാഗതം ചെയ്യുകയാണെങ്കിൽ വിദേശത്തുനിന്ന് നിക്ഷേപം വരുന്നതോടൊപ്പം തന്നെ സ്വന്തം നാട്ടിലുള്ള വ്യവസായികളും അന്യ സംസ്ഥാനത്തിനുള്ള വ്യവസായികളും കേരളത്തിൽ കൂടുതൽ നിക്ഷേപം നടത്താൻ താല്പര്യപ്പെടും. മറിച്ച് ഒരു വ്യവസായം ആരംഭിക്കണമെങ്കിൽ പഞ്ചായത്ത് തലം മുതൽ ഉള്ളവർക്ക് കൈക്കൂലി നൽകി തന്നെ കഷ്ടപ്പെടേണ്ടതായി വരും.

വ്യവസായികളെ എതിരാളികളായി കാണുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ഇത്തരത്തിൽ വ്യവസായികളെ സർക്കാർ കുത്തക മുതലാളിമാരായി ചിത്രീകരിക്കുമ്പോൾ സംസ്ഥാനത്ത് കിട്ടേണ്ട നികുതി, തൊഴിലാളിക്ക് കിട്ടേണ്ട വരുമാനം തുടങ്ങി ആ വ്യവസായമായി ബന്ധപ്പെട്ട എല്ലാവരുടെയും ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലേക്ക് മാറുന്നു. കിറ്റക്സ് പോലുള്ള വലിയ ഉദാഹരണങ്ങൾ കേരളത്തിൽ മുൻപിൽ ഉണ്ട്. സാധാരണക്കാരായ തൊഴിലാളികൾ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ഒരു വ്യവസായം തന്നെയായിരുന്നു കിറ്റക്സ്.

വ്യവസായം പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നു എങ്കിൽ സർക്കാർ ബദൽ സംവിധാനങ്ങൾ സ്വീകരിച്ചിരുന്നുവെങ്കിൽ ഈ വ്യവസായം ഒരിക്കലും കേരളം വിട്ടു പോകില്ലായിരുന്നു. എന്നാൽ ഇവിടെ സർക്കാരിന്റെ ദുർവാശി പ്രകടമായിരുന്നു. ഒരു വ്യവസായ സംരംഭകക്ക് നേരെ കേരളത്തിൽ ആക്രമണം ഉണ്ടായി എന്ന് എന്നറിഞ്ഞിട്ടും അതിനെ അപലപിക്കുക മാത്രം ചെയ്ത സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നതും ഓർക്കേണ്ടിയിരിക്കുന്നു. വിദേശത്തുനിന്നും കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിച്ച് എത്തിയ ഒരു സംരംഭക മാധ്യമങ്ങൾക്ക് മുൻപിൽ കരഞ്ഞതും ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെയാണ്.

രണ്ടു വെള്ളപ്പൊക്കത്തിലും 43 കോടി രൂപ നഷ്ടം സംഭവിച്ചിട്ടും തൊഴിലാളികൾക്കുള്ള യാതൊരു ആനുകൂല്യങ്ങളും മുടങ്ങിയിട്ടില്ല എന്നത് മാത്രമല്ല 20 ലക്ഷം രൂപ ഏലൂർ നഗരസഭയ്ക്ക് നികുതിയായി നൽകുകയും ഒരു വ്യവസായത്തിനു വേണ്ട നിയമങ്ങൾ കൃത്യമായി പാലിച്ചു പോവുകയും ചെയ്യുന്ന ഒരു വ്യവസായി സർക്കാരിനെതിരെ മരണക്കുറിപ്പ് എഴുതുക എന്നത് തികച്ചും ലജ്ജാവഹം തന്നെയാണ്. ഇന്ത്യ പോലൊരു രാജ്യത്ത് ജീവ ഭയം മൂലം പള്ളിയിൽ പോകാൻ പോലും ഈ വ്യവസായിക്ക് സാധിക്കുന്നില്ല എങ്കിൽ കേരളത്തിന്റെ അവസ്ഥ എത്രത്തോളം ദുർബലപ്പെട്ടു എന്ന് മനസ്സിലാകും.

ഒരുപാട് തൊഴിലാളി പ്രസ്ഥാനത്തിന് വേണ്ടി സംസാരിച്ച ഒരുപാട് വ്യവസായങ്ങളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ഒരു മന്ത്രിയാണ് കേരളത്തിന് എന്നുള്ള അപഖ്യാതി സിപിഎമ്മിന് ഇടയിൽ തന്നെ പടരുന്നുണ്ടെങ്കിലും കേരളം കണ്ട ഏറ്റവും മോശം വ്യവസായിയായി മാത്രമേ പി രാജീവിനെ കാണുവാൻ സാധിക്കുകയുള്ളൂ. ഏതു വൻകിട പദ്ധതിയാണ് ഈ മന്ത്രിയുടെ മേൽനോട്ടത്തിൽ കേരളത്തിൽ നടപ്പിലാക്കിയിട്ടുള്ളത്?. എല്ലാ സർക്കാരിന്റെ കാലത്തും അഴിമതി ആരോപണങ്ങൾ ഉയർന്നു വന്നിട്ടുണ്ടെങ്കിലും ഇൻഫോപാർക്ക് പോലുള്ള വൻകിട ടെക് ഭീമന്മാർ കേരളത്തിൽ നിലയുറപ്പിച്ചത് യുഡിഎഫിന്റെ കാലഘട്ടത്തിൽ ആയിരുന്നു. എത്ര തന്നെ അഴിമതി ആരോപണങ്ങൾ ഉണ്ടെങ്കിൽ കൂടി സർക്കാർ ഒപ്പമുണ്ട് എന്ന വിശ്വാസം അക്കാലത്ത് എല്ലാ വ്യവസായിക്കും ഉണ്ടായിരുന്നു. അതിന്റെ ഫലമായാണ് ഇന്ന് നാം കാണുന്ന വികസനങ്ങളിൽ തലയെടുപ്പോടെ നിൽക്കുന്ന പലതും. ആദ്യമായി ട്രാക്ടറിനെയും കമ്പ്യൂട്ടറിനെയും എതിർത്ത സിപിഎമ്മിന്റെ ഭാഗത്തുനിന്നും ഇതല്ലാതെ മറ്റൊരു എന്ത് പ്രതീക്ഷിക്കണം. കൊടികുത്തി നശിപ്പിക്കുവാൻ അല്ലാതെ കൂടെ ചേർത്ത് പിടിക്കുവാൻ സർക്കാരിന് ആയില്ലെങ്കിലെ സംശയമുള്ളൂ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം

0
പത്തനംതിട്ട: കോന്നി ചെങ്കളം പാറമട അപകടത്തില്‍ സമഗ്ര പരിശോധനയ്ക്ക് ജില്ലാ ഭരണകൂടം....

പാലക്കാട് നഗരത്തിലെ ചതുപ്പിൽ യുവാവ് മരിച്ചനിലയിൽ ; സംഭവത്തിൽ സ്ത്രീയുൾപ്പെടെ രണ്ട് പേർ കസ്റ്റഡിയിൽ

0
പാലക്കാട് : നഗരമധ്യത്തിലെ ഒഴിഞ്ഞ പറമ്പിൽ യുവാവ് മരിച്ചനിലയിൽ. തമിഴ്നാട്ടിലെ കരൂർ...

വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ

0
വാഡോദര : ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ...