തിരുവനന്തപുരം: നിയമസഭയിലും വിമർശനം കടുപ്പിച്ച് ജി സുധാകരൻ. കഴിഞ്ഞ സർക്കാർ മഞ്ഞകുറ്റിയിൽ ഒരടി മുന്നോട്ട് വെച്ചതു കൊണ്ടാണ് രണ്ടടി പുറകോട്ട് വെയ്ക്കേണ്ടി വന്നത്. സജി ചെറിയാന്‍റെ നാട്ടിൽ അടുക്കളയിൽ വരെ മഞ്ഞ കുറ്റിയിട്ടു. അന്നേ തിരിച്ചടി ഓർമിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സഭയിൽ സംസാരിച്ചപ്പോൾ കയ്യടിച്ച ഭരണപക്ഷ അംഗങ്ങളെ സുധാകരൻ വിലക്കി. താൻ സ്വതന്ത്ര എംഎൽഎ ആണെന്നും അദ്ദേഹം ഭരണപക്ഷ അംഗങ്ങളെ ഓർമിപ്പിച്ചു. ”നവകേരളം, നവോത്ഥാന കേരളം എന്ന് പറഞ്ഞിട്ട് കാര്യമില്ല .സാംസ്കാരിക നായകർ കാലുനക്കികളാണ്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ച എത്ര പേരുണ്ട്. ധനസ്ഥിതി ധവളപത്രം ഇറക്കണം . നാലാള് അറിയട്ടെ . മുഖ്യമന്ത്രി സുസ്മേര വദനനാണ്. സർക്കാരിനെ കുറിച്ച് തുടക്കത്തിൽ നല്ല അഭിപ്രായമാണ്. മഞ്ഞ കുറ്റി മാറ്റിയത് നന്നായി , ജനം അത് തിരിച്ചറിയും . കരിമണൽ കൊള്ളക്കെതിരെ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]





























