ഉത്തർ പ്രദേശ് ബി.ജെ.പിയിൽ ഭിന്നത അതിരൂക്ഷമാകുന്നു ; നസുൽ ഭൂമി ബിൽ പാസാക്കാനായില്ല

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തർ പ്രദേശ് ബി.ജെ.പിയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ‘നസുൽ ഭൂമി’ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടിയും സർക്കാറും രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളമുള്ള നസുൽ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ബില്ലാണിത്. ബുധനാഴ്ച ഉത്തർ പ്രദേശ് വിധാൻ സഭ ബില്ല് പാസാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി എം.എൽ.എമാരുടെയും പാർട്ടി നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ലെജിസ്ളേറ്റിവ് കൗൺസിലിന് ബില്ല് പാസാക്കാൻ സാധിച്ചില്ല. ബില്ലിൽ കൂടുതൽ ചർച്ചകൾക്കായി സെലക്ട് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധങ്ങൾക്കിടയിലാണ് വിധാൻ സഭയിൽ ബില്ല് പാസാക്കിയത്.

തുടർന്ന് ലെജിസ്ലേറ്റിവ് കൗൺസിൽ മുമ്പാകെ വെക്കുകയായിരുന്നു. നസുൽ ഭൂമി സ്വകാര്യ വ്യക്തികൾ ​കയ്യടിക്കിവെച്ചിരിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊതുഉപയോഗങ്ങൾ, ഭരണഘടനാപരമായ പ്രവർത്തനങ്ങൾ, കുടിയിറക്കപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രത്യേകമായി ഏറ്റെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നസുൽ ലാൻഡ്. കാലങ്ങളായി ഈ ഭൂമികൾ പൊതു-സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പാട്ടത്തിന് നൽകുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ ഭൂമിയിൽ കഴിയുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അർജന്റീനയെ ട്രോളി പോലീസ്; പ്രതിഷേധം കനത്തതോടെ പോസ്റ്റ് പിൻവലിച്ചു

0
കൊച്ചി: കേരള ജനതയ്‌ക്കൊപ്പം തങ്ങളുണ്ടെന്ന കേരള പോലീസിന്‍റെ സോഷ്യൽമീഡിയ പോസ്റ്റ് ചര്‍ച്ചയ്ക്കും...

ഇറാനെതിരെ 1,000 മിസൈലുകൾ സജ്ജമെന്ന് അമേരിക്ക; ട്രംപിന്റെ മുന്നറിയിപ്പ്

0
വാഷിംഗ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വഷളാകുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

എം.എൽ.എയെ ചാക്കിടാൻ 20–30 കോടി വാഗ്ദാനം; ബിജെപിക്കെതിരെ ഒമർ അബ്ദുള്ള

0
ശ്രീനഗർ :ജമ്മു കശ്മീർ സർക്കാരിനെ അട്ടിമറിക്കാൻ ബിജെപി വീണ്ടും ‘ഓപ്പറേഷൻ ലോട്ടസ്’...

പ്രിയദർശിനിയുടെ വരവിൽ വരുമാനം കുറഞ്ഞു; ചീനിക്കാസ് സർവീസ് നിർത്തി

0
തൃശ്ശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദര്‍ശിനി പദ്ധതി ആരംഭിച്ചതിന്...