Tuesday, January 28, 2025 12:17 pm

ഉത്തർ പ്രദേശ് ബി.ജെ.പിയിൽ ഭിന്നത അതിരൂക്ഷമാകുന്നു ; നസുൽ ഭൂമി ബിൽ പാസാക്കാനായില്ല

For full experience, Download our mobile application:
Get it on Google Play

ലഖ്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ഉത്തർ പ്രദേശ് ബി.ജെ.പിയിൽ രൂപപ്പെട്ട ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. ‘നസുൽ ഭൂമി’ ബില്ലുമായി ബന്ധപ്പെട്ട് പാർട്ടിയും സർക്കാറും രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളമുള്ള നസുൽ ഭൂമി ഏറ്റെടുക്കാൻ ഉദ്ദേശിച്ച് കൊണ്ടുവന്ന ബില്ലാണിത്. ബുധനാഴ്ച ഉത്തർ പ്രദേശ് വിധാൻ സഭ ബില്ല് പാസാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി എം.എൽ.എമാരുടെയും പാർട്ടി നേതാക്കളുടെയും പ്രതിഷേധത്തെ തുടർന്ന് ലെജിസ്ളേറ്റിവ് കൗൺസിലിന് ബില്ല് പാസാക്കാൻ സാധിച്ചില്ല. ബില്ലിൽ കൂടുതൽ ചർച്ചകൾക്കായി സെലക്ട് കമ്മിറ്റിയിലേക്ക് ശുപാർശ ചെയ്തിരിക്കുകയാണ്. പ്രതിപക്ഷ എം.എൽ.എമാരുടെ പ്രതിഷേധങ്ങൾക്കിടയിലാണ് വിധാൻ സഭയിൽ ബില്ല് പാസാക്കിയത്.

തുടർന്ന് ലെജിസ്ലേറ്റിവ് കൗൺസിൽ മുമ്പാകെ വെക്കുകയായിരുന്നു. നസുൽ ഭൂമി സ്വകാര്യ വ്യക്തികൾ ​കയ്യടിക്കിവെച്ചിരിക്കുന്നത് നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് ബില്ല് കൊണ്ടുവന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് പൊതുഉപയോഗങ്ങൾ, ഭരണഘടനാപരമായ പ്രവർത്തനങ്ങൾ, കുടിയിറക്കപ്പെട്ട ജനങ്ങളെ പുനരധിവസിപ്പിക്കൽ തുടങ്ങിയ ആവശ്യങ്ങൾക്കായി പ്രത്യേകമായി ഏറ്റെടുത്ത സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയാണ് നസുൽ ലാൻഡ്. കാലങ്ങളായി ഈ ഭൂമികൾ പൊതു-സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും പാട്ടത്തിന് നൽകുകയും ചെയ്യുന്നുണ്ട്. ആയിരക്കണക്കിന് കുടുംബങ്ങളാണ് ഈ ഭൂമിയിൽ കഴിയുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആറന്മുള പാർഥസാരഥിക്ഷേത്രത്തിലെ പള്ളിവേട്ട എഴുന്നള്ളിപ്പ് ഇന്ന്

0
ആറന്മുള : പാർഥസാരഥിക്ഷേത്രത്തിലെ ഒൻപതാം ഉത്സവനാളായ ചൊവ്വാഴ്ച പ്രസിദ്ധമായ പള്ളിവേട്ട...

കോന്നി-അട്ടച്ചാക്കൽ റോഡിൽ പൊതുമരാമത്ത് സ്ഥാപിച്ചിരുന്ന നെയിം ബോർഡ് ഇളക്കിമാറ്റി

0
കോന്നി : കോന്നി-അട്ടച്ചാക്കൽ റോഡിൽ ചാങ്കൂർപാലത്തിന് സമീപമായി പൊതുമരാമത്ത് സ്ഥാപിച്ചിരുന്ന...

പുനഃസംഘടനയില്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു : ചാണ്ടി ഉമ്മന്‍

0
തി​രു​വ​ന​ന്ത​പു​രം :  കെപിസിസി പുനഃസംഘടന ചര്‍ച്ചയില്‍ അഭിപ്രായം പറയാനില്ലെന്ന് ചാണ്ടി ഉമ്മന്‍....