കൊച്ചി: ആഴക്കടൽ മത്സ്യങ്ങൾ ചൂടിൽ ഉൾവലിഞ്ഞതോടെ മത്സ്യത്തൊഴിലാളി ഗ്രാമങ്ങൾ വറുതിയിൽ. കടലിലെ താപനില കൂടിയതോടെ മത്സ്യലഭ്യത കുറഞ്ഞു. ചൂടിൽ തീരക്കടലിലെ മത്സ്യങ്ങൾ പിൻവലിയുന്നത് വേനലിൽ പതിവാണെങ്കിലും ആഴക്കടലിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞതാണ് തിരിച്ചടിയായത്. ഉപരിതലമത്സ്യങ്ങളായ ചാള, അയല, നത്തോലി, വറ്റ, താഴ്ന്ന നിരപ്പിലുള്ള കൂരി, നങ്ക്, കണവ, ആയിരംപല്ലി, പാമ്പാട തുടങ്ങിയവ കിട്ടായാതായെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. വള്ളക്കാർക്കും ആഴക്കടലിൽ പോകുന്ന ബോട്ടുകാർക്കും പലദിവസങ്ങളിലും ചെലവുകാശ് പോലും കിട്ടാതെയാണ് തിരിച്ചെത്തുന്നത്. പത്തുകൊല്ലമായി ചാളയുടെ ലഭ്യത കുറഞ്ഞു. ജലോഷ്മാവ് 28.5 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നത് 26 ഡിഗ്രി സെൽഷ്യസ് വരെയുള്ള ജലോഷ്മാവിൽ ജീവിക്കുന്ന ചാള, അയല തുടങ്ങിയവയെ പ്രതികൂലമായി ബാധിച്ചെന്നാണ് പഠനറിപ്പോർട്ട്. ഓരോ മത്സ്യത്തിനും ആവശ്യമായ ജലോഷ്മാവ് (തെർമൽറേഞ്ച്) വ്യത്യസ്തമാണ്. ക്രമാതീതമായി ചൂട് കൂടുമ്പോൾ കടലിലെ ആവാസവ്യവസ്ഥ തകിടംമറിയുമെന്നും വ്യക്തമാക്കി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.