Friday, May 9, 2025 6:33 pm

കുപ്രസിദ്ധ അമ്പലമോഷ്ടാവിനെ റിമാൻഡ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മോഷണം തൊഴിലാക്കിയ കുപ്രസിദ്ധ അമ്പലമോഷ്ടാവ് ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയിൽ വീട്ടിൽ യോഹന്നാന്റെ മകൻ വാവച്ചൻ എന്ന് വിളിക്കുന്ന മാത്തുക്കുട്ടി മത്തായി(52)യെ റിമാൻഡ് ചെയ്തു. നിരന്തരം മോഷണം നടത്തി സംസ്ഥാനത്തെ നിരവധി പോലീസ് സ്റ്റേഷനുകളിൽ പ്രതിയായിട്ടുള്ള മാത്തുക്കുട്ടി ഒളിവിൽ കഴിഞ്ഞുവന്നതിനാൽ സമീപകാലത്തെങ്ങും പോലീസ് പിടിയിലായിട്ടില്ല. ഈവർഷം എടത്വ പോലീസ് സ്റ്റേഷനിൽ രണ്ട് മോഷണക്കേസിൽ പ്രതിയായ ഇയാൾ ചോറ്റാനിക്കര ക്ഷേത്രത്തിലെ വഞ്ചി പൊളിച്ചതാണ് ഏറ്റവും ഒടുവിലെ കേസ്.

നേരത്തെ ചങ്ങനാശ്ശേരി, തിരുവല്ല, പുളിക്കീഴ് പോലീസ് സ്റ്റേഷനുകളിലും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ട്. ചോറ്റാനിക്കര കുരിക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ച് അപഹരിച്ച പണം പ്ലാസ്റ്റിക് ചാക്കിലാക്കി ട്രെയിനിലും ബസിലും ഓട്ടോയിലുമായി കോഴഞ്ചേരിയിലെത്തിയ മോഷ്ടാവ് കുടുങ്ങിയതിൽ നിർണായകമായത് തിരുവല്ലയിലെ രഹസ്യാന്വേഷണവിഭാഗം പോലീസ് ഉദ്യോഗസ്ഥന്റെ സമയോചിതമായ നീക്കമാണ്.

സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനായ സീനിയർ സിവിൽ പോലീസ് ഓഫീസർ സജിത്ത് രാജിന്റെ ഫോണിലേക്ക് ഇന്നലെ രാവിലെ 8.50 ന് വന്ന കാൾ ആണ് വിദഗ്ദ്ധനായ അമ്പലമോഷ്ടാവ് മാത്തുകുട്ടിയെ കുടുക്കിയതിൽ നിർണായകമായത്. ‘ചാക്കുനിറയെ നോട്ടുകെട്ടുമായി ഒരാൾ ബസിൽ കയറിപ്പോയി സർ…’ ഇതാണ് സജിത്ത് രാജിന്റെ ഫോണിൽ വിളിച്ചയാൾ പറഞ്ഞത്. സ്വകാര്യ ബസിലായിരുന്നു അപ്പോൾ കള്ളന്റെ യാത്ര. ബസ്സുകാരുമായി സജിത്ത് സംസാരിച്ചപ്പോൾ മോഷ്ടാവ് തോട്ടഭാഗത്ത് ഇറങ്ങിയതായി അറിഞ്ഞു.

അന്വേഷിച്ചപ്പോൾ പ്ലാസ്റ്റിക് ചാക്കുമായി തോട്ടഭാഗത്ത് വെയിറ്റിംഗ് ഷെഡിൽ നിൽക്കുന്നു എന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന്തിരുവല്ല ഡിവൈഎസ്പിയെ അറിയിച്ചു. ഡി വൈ എസ് പി എസ് അഷദിന്റെ നിർദേശപ്രകാരം തിരുവല്ല പോലീസ് അന്വേഷണം തുടങ്ങി വിവരം ഇതര സ്റ്റേഷനുകൾക്ക് കൈമാറുകയും ചെയ്തു. ഇതിനിടെ മോഷ്ടാവ് സ്വകാര്യബസിൽ തിരുവല്ലക്ക് പോയതായി അറിഞ്ഞ് സജിത്ത് രാജ് ബൈക്കിൽ പിന്തുടർന്നു. തിരുവല്ലയിൽ ഡി വൈ എസ് പി ഉൾപ്പെടെയുള്ള പോലീസ് സംഘം പരിശോധിച്ചപ്പോൾ മാത്തുക്കുട്ടി മനയ്ക്കച്ചിറ ജംഗ്ഷനിൽ ഇറങ്ങി എന്ന് വ്യക്തമായി.

ലോക്കൽ പോലീസ് അന്വേഷണം പുരോഗമിക്കുമ്പോൾ തന്നെ സജിത്ത് രാജും കള്ളനെ കണ്ടെത്താനുള്ള ശ്രമത്തിൽ പങ്കാളിയായി. മനയ്ക്കച്ചിറയിൽ നടത്തിയ അന്വേഷണത്തിൽ കള്ളൻ അവിടെ നിന്ന് ഓട്ടോ പിടിച്ച് കോഴഞ്ചേരി ജംഗ്ഷനിൽ ഇറങ്ങിയതായി അറിഞ്ഞു. വിവരം ഡി വൈ എസ് പി ആറൻമുള പോലീസ് സ്റ്റേഷനിലും മറ്റും കൈമാറി. തുടർന്ന് ആറന്മുള പോലീസ് നടത്തിയ ചടുലവും തന്ത്രപരവുമായ നീക്കത്തിലാണ് അമ്പലവഞ്ചിമോഷ്ടാവ് പോലീസ് വലയിൽ കുടുങ്ങിയത്.

കോഴഞ്ചേരിയിലെ ചലഞ്ച് ഫുട് വിയേഴ്‌സിൽ നിന്നും വാങ്ങിയ കറുത്ത ബാഗിലേക്ക് ചന്തക്കടവ് റോഡിൽ നിന്ന് പണം എണ്ണിത്തിട്ടപ്പെടുത്തി മാറ്റുന്ന സമയത്താണ് ആറന്മുള പോലീസ് വളഞ്ഞത്. അപകടം മനസ്സിലാക്കിയ മോഷ്ടാവ് ചാക്ക് ഉപേക്ഷിച്ച ശേഷം പോലീസിനെ വെട്ടിച്ച് പമ്പയാറ്റിലേക്ക് ചാടി അക്കരയ്ക്ക് നീന്തി. ഒരു നിമിഷം പോലും പാഴാക്കാതെ പോലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം മറുകരയെത്തി കള്ളനെ കീഴ്പ്പെടുത്തിയതോടെ ആകാംഷയും ഉദ്വേഗവും നിറഞ്ഞ നിമിഷങ്ങൾക്ക് സമാപ്തിയായി. ചാക്കിൽ നിന്നും കറൻസി നോട്ടുകളും നാണയങ്ങളും കൂടാതെ രണ്ട് മഞ്ഞ ലോഹക്കട്ടകൾ, വെള്ളി നാഗരൂപത്തിലുള്ള തകിട്, സ്വർണ നിറത്തിലുള്ള ദേവീരൂപം പതിച്ച ലോക്കറ്റ് എന്നിവ പോലീസ് കണ്ടെടുത്തു. കോഴഞ്ചേരിയിൽ നിന്നു വാങ്ങിയ ബാഗിൽ മുഷിഞ്ഞ തുണികളാണ് ഉണ്ടായിരുന്നത്.

അഞ്ചുവരെ മാത്രം പഠിച്ച മാത്തുക്കുട്ടിയുടെ മാതാപിതാക്കൾ മരണപ്പെട്ടിരുന്നു. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച മാത്തുക്കുട്ടി വീട്ടിൽ പോകാതെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലുമാണ് ഉറക്കം. അമ്പലങ്ങളിലെ വഞ്ചികൾ മാത്രമാണ് പൊളിക്കാറുള്ളതെന്നും കിട്ടുന്ന പണം മദ്യപിക്കാനും ഭക്ഷണം കഴിക്കാനും ഉപയോഗിക്കുമെന്നും പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആലപ്പുഴ സബ് ജയിലിൽ മൂന്ന് വർഷവും പത്തനംതിട്ട സബ് ജയിലിൽ ഒരു വർഷത്തോളവും റിമാൻഡിൽ കഴിഞ്ഞു.

ഒടുവിൽ ജയിൽ വാസം കഴിഞ്ഞിറങ്ങിയത് 2021 ലാണ്. ശേഷം ചാലക്കുടിക്ക് പോയി തുടർന്ന് ഷൊർണൂരെത്തി അവിടെ ഹോട്ടൽ പണിചെയ്തു. പിന്നീടാണ് അവിടെ ബസ് സ്റ്റാന്റിനടുത്തുള്ള ക്ഷേത്രത്തിന്റെ വഞ്ചി പൊളിച്ച് പണം കവർന്നത്. ജയിലിൽ നിന്നിറങ്ങിയശേഷം പിടിക്കപ്പെടാതെ മോഷണം തുടർന്ന കാണിക്കവഞ്ചി മോഷ്ടാവ്, കാലങ്ങൾക്ക് ശേഷം വലയിൽ കുരുങ്ങിയതിലൊരു നിമിത്തമായ അഭിമാനത്തിലാണ് സജിത്ത് രാജ് എന്ന പോലീസ് ഉദ്യോഗസ്ഥൻ.

ആറന്മുള പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റങ്ങൾ സമ്മതിച്ച മാത്തുകുട്ടിയെ ഇന്നലെ തന്നെ ചോറ്റാനിക്കര കുരിക്കാട് ക്ഷേത്രത്തിലെ വഞ്ചി പൊളിച്ച സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു. കമ്പിപ്പാര ഉപയോഗിച്ചാണ് ഇയാൾ വഞ്ചിപൊളിച്ചത്. അവിടുത്തെ ദേവസ്വം ഓഫീസറുടെ മൊഴിവാങ്ങി ചോറ്റാനിക്കര പോലീസ് കേസ് എടുത്തിരുന്നു. കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ കമ്പിപ്പാര തിരുവല്ല റെയിൽവേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നും ആറന്മുള പോലീസ് കണ്ടെടുത്തു. പോലീസ് ഇൻസ്‌പെക്ടർ സി കെ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സംഘത്തിൽ എസ് ഐമാരായ അലോഷ്യസ്സ്, സന്തോഷ് കുമാർ, എ എസ് ഐ മാരായ നെപോളിയൻ, അജി, എസ് സി പി ഓ നാസർ, സി പി ഓമാരായ രാജാഗോപാൽ, ഫൈസൽ, ബിനു ഡാനിയേൽ, ഹോം ഗാർഡ് അനിൽ എന്നിവരാണുള്ളത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

0
ഇസ്ലാമാബാദ്: ഇന്ത്യയുടെ ഡ്രോൺ ആക്രമണത്തെ മന:പൂർവം തടയാതിരുന്നതാണെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി...

പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം

0
ന്യൂഡൽഹി: പാക് ആക്രമണശ്രമം സ്ഥിരീകരിച്ച് ഇന്ത്യ. വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്തസമ്മേളനത്തിലാണ് സ്ഥിരീകരണം....

പഴവങ്ങാടി സ്കൂളിലെ മരമുത്തശ്ശിമാരിൽ ക്യൂ ആർ കോഡ് പതിപ്പിച്ചു

0
റാന്നി : ജൈവ വൈവിധ്യ ദിനാചരണത്തിൻ്റെ ഭാഗമായി പഴവങ്ങാടി ഗവ. യു.പി....

പ്രതിരോധ വാർത്തകളിൽ മാധ്യമങ്ങൾ ഉത്തരവാദിത്വം കാണിക്കണമെന്ന് കേന്ദ്ര നിർദേശം

0
ഡൽഹി: സൈനികനീക്കങ്ങളുടെ തത്സമയ സംപ്രേഷണം ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍ക്ക് വാര്‍ത്താ വിതരണ പ്രക്ഷേപണ...