Monday, May 5, 2025 5:38 pm

ശാന്തമായ ഇന്ത്യൻ സമൂഹത്തെ കലുഷിതമാക്കുവാനുള്ള ബോധപൂർവ്വമായ പദ്ധതിയാണ് വഖഫ് ഭേദഗതി ; യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: നാല്പത്തിലധികം ഭേദഗതികളോടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖഫ് ബോർഡ് ഭേദഗതി ബിൽ, സമാധാനപരമായി പോകുന്ന ഇന്ത്യൻ കലാപകലുഷിതമാക്കുന്നതിനുള്ള ബിജെപി സർക്കാരിന്റെ അജണ്ടയുടെ ഭാഗമായ നടപടിയാണ്. സ്വാഭാവികമായും മുസ്ലിംമത വിശ്വാസികൾ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു സംഗതിക്കു മേൽ അധികാരത്തിന്റെ കൈകടത്തലുകൾ നടത്തുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ രോഷ പ്രകടനങ്ങളെ മുതലെടുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇത്. ഒരു പാർട്ടിയുടെ പ്രഖ്യാപിത പ്രകടമാക്കുകയാണ് ഇവിടെ. പ്രായപൂർത്തിയായ ഏതൊരു മുസ്ലിമിന്റെയും തങ്ങൾക്ക് അവകാശപ്പെട്ട സ്വത്ത് മതനിയമപ്രകാരം മത ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനായി നൽകാവുന്നതാണ്.

ഇങ്ങനെ ലഭിക്കുന്ന സ്വത്തുക്കളുടെ നിയന്ത്രണത്തിനായി ഔദ്യോഗികതലത്തിൽ നിർമ്മിച്ചിട്ടുള്ള സംവിധാനമാണ് വഖഫ് ബോർഡ്‌. എന്നാൽ ഈ ബോർഡിലേക്ക് മുസ്ലീങ്ങൾ അല്ലാത്ത ഇതര മതസ്ഥരെ കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായിട്ടാണ് സർക്കാർ ശ്രമിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഇത് ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയായി തന്നെ കാണാൻ സാധിക്കും. വഖഫ് ബോർഡ് ഭേദഗതിക്കായി സർക്കാർ പറയുന്ന ന്യായീകരണങ്ങൾ ഒന്നും തന്നെ ദഹിക്കുന്നതല്ല. ബോർഡിൽ സ്ത്രീ പ്രാധിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം എന്ന് പറയുന്നവർ കേരളം ഉൾപ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സ്ത്രീകൾ ഉൾപ്പെട്ട വഖഫ് ബോർഡുകളെ കുറിച്ച് കാണാത്തവരാണ്.

ഇത് മുസ്ലിങ്ങളുടെ സ്വത്ത് ബോധത്തിന് എതിരെയുള്ള കടന്നുകയറ്റങ്ങളായി മാത്രമേ കാണുവാൻ സാധിക്കു. മുസ്ലീങ്ങളുടെ കയ്യിലുള്ള സമ്പത്ത് അധിക്രമമായി പിടിച്ചെടുക്കുന്നതിനുള്ളപദ്ധതിയുടെ ഭാഗമാണിത്.അതുകൊണ്ടുതന്നെ രാജ്യത്ത് ഈ നിയമം കൊണ്ടുവരുന്നത് എതിർക്കപ്പെടേണ്ടതുണ്ട്. മറ്റേതെങ്കിലും ഒരു മത വിഭാഗത്തിന്റെ മതപരമായ സ്വത്തുകളുടെ ക്രയവിക്രയങ്ങളിൽ ഇതര മതസ്ഥരെ കൂടി ഉൾപ്പെടുത്തി സംവിധാനങ്ങൾ നിർമ്മിക്കുന്നത് പ്രയാസകരമാണ്. മുസ്ലിം സമുദായത്തിന്റെ വന്നിട്ടുള്ള ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ നിലപാട് സർക്കാർ തിരുത്തിയേ മതിയാവൂ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കിലെ-ഐ.എ.എസ് അക്കാഡമിയിൽ സിവിൽ സർവ്വീസ് പരീക്ഷ പരിശീലനം

0
തിരുവനന്തപുരം : കേരള സർക്കാരിന്റെ തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ...

ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവത്തിൽ പ്രതി പിടിയിൽ

0
അട്ടപ്പാടി: അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊന്ന സംഭവത്തിൽ...

കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം ചെയ്യുന്നു

0
കൊച്ചി: സംവിധായകരുടെ കഞ്ചാവ് കേസിൽ ഛായാഗ്രാഹകൻ സമീർ താഹിറിനെ എക്സൈസ് ചോദ്യം...

ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ വിട്ടു

0
കൊച്ചി: കൊച്ചി കോർപ്പറേഷനിലെ ബിൽഡിം​ഗ് ഇൻസ്പെക്ടർ എ സ്വപ്നയെ വിജിലൻസ് കസ്റ്റഡിയിൽ...