റാന്നി : പ്രളയത്തിൽ തകർന്ന മുക്കം കോസ്‌വേയുടെ കൈവരികളും കോൺക്രീറ്റ് പാളികളും പുന:സ്ഥാപിക്കാത്തത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. 2018ലെ പ്രളയത്തിലാണ് കൈവരികൾ പൂർണമായും തകർന്നത്. 2021ലെ വെള്ളപ്പൊക്കത്തിലാണ് കോൺക്രീറ്റ് പാളികൾ നശിച്ചത്. വിദ്യാർത്ഥികളടക്കം നിരവധി ആളുകൾ യാത്ര ചെയ്യുന്ന പാതയാണിത്. അടിച്ചിപ്പുഴ മുക്കം പ്രദേശത്തെ പെരുനാടുമായി ബന്ധിപ്പിക്കുന്ന കോസ്‌വേ പമ്പയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ മുങ്ങാറുണ്ട്. മലവെള്ളത്തോടൊപ്പം ഒഴുകിയെത്തിയ തടികൾ ഇടിച്ചാണ് കൈവരികൾ നശിച്ചത്.
നദിയിൽ ജലനിരപ്പ് ഉയർന്നാൽ കോസ് വേയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാകും. ഇവിടെ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടില്ല. കോസ്‌വേക്ക് പകരം പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യവും അധികൃതർ അവഗണിക്കുകയാണ്. മുക്കത്തിനുപുറമെ അടിച്ചിപ്പുഴ, നാറാണംമൂഴി എന്നീ പ്രദേശങ്ങളിലെ ജനങ്ങൾക്ക് അത്തിക്കയത്ത് പോകാതെ പെരുനാട്, മടത്തുംമൂഴി, വടശേരിക്കര എന്നിവിടങ്ങളിലേക്ക് സഞ്ചരിക്കാനുള്ള എളുപ്പ മാർഗമാണ് കോസ്‌വേ. കൈവരി സ്ഥാപിക്കാൻ പെരുനാട് പഞ്ചായത്ത് അധികൃതർ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.