കൊച്ചി : ടി.പി ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ക്ക് പുറത്തുവരാനാകാത്ത തരത്തിലുള്ള ശിക്ഷയാണ് നല്‍കേണ്ടതെന്ന് കെ.കെ. രമ. ആരുടേയും ജീവന്‍ എടുക്കണമെന്ന് ആഗ്രഹമില്ല. പ്രതികളെ പുറത്തുവിട്ടവര്‍ക്ക് നേരെ അന്വേഷണം പോകാത്തതില്‍ വേദനയുണ്ടെന്നും ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് മുൻപ് കെ.കെ. രമ കൊച്ചിയില്‍ പറഞ്ഞു.
ഒരു മനുഷ്യനും മരണപ്പെട്ടുകൂടാ എന്നതാണ് എന്റെ നിലപാട്. പരമാവധി ശിക്ഷ ഒരു ജീവൻ എടുത്തുകൊണ്ടാവണമെന്ന് എനിക്ക് ആഗ്രഹമില്ല. എന്നാൽ, ജയിലിൽ നിന്ന് പുറത്തുവരാനാകാത്ത, പരോൾ ലഭിക്കാതെയുള്ള ശിക്ഷ അവർക്ക് ലഭ്യമാകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ജയിലിനുള്ളിൽ അവർ ജീവിതകാലം മുഴുവൻ കഴിയണം. ഇനി ഒരു മനുഷ്യനും ഇതുപോലെ കൊലചെയ്യപ്പെടരുത്, കെ.കെ. രമ വ്യക്തമാക്കി.






























