ഡൽഹി: ഉത്തരാഖണ്ഡിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 16 കടുവകൾ ചത്തതായി റിപ്പോർട്ട്. ഈ വർഷം ജനുവരി മുതലുള്ള കണക്കാണിത്. കഴിഞ്ഞ് ഏതാനും ആഴ്ചകൾക്കിടയിലാണ് നാല് കടുവകൾ ചത്തതെന്ന് നാഷനൽ ടൈഗർ കൺസർവേഷൻ അതോറിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കടുവകളുടെ മരണകാരണം സംബന്ധിച്ച വിശദവിവരങ്ങൾ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വേണ്ട നടപടികള്‍ സ്വീകരിക്കാനും നിർദേശമുണ്ട്. ചില പ്രദേശങ്ങളിലെ കണക്കുകൾ കൂടി ലഭിച്ച ശേഷം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോർട്ട് കൈമാറുമെന്ന് ഉത്തരാഖണ്ഡ് വനംവകുപ്പ് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ സെൻസസ് പ്രകാരം സംസ്ഥാനത്ത് 420 കടുവകളാണ് ഉള്ളത്. ഇതിൽ 250 എണ്ണം കോർബറ്റ് കടുവ സങ്കേതത്തിലാണ്. അതിർത്തി കേന്ദ്രീകൃതമായ വന്യജീവികളാണ് കടുവകൾ ഇവർക്കിടയിൽ നിൽക്കുന്ന അതിർത്തി തർക്കങ്ങളാണ് ഇത്രയും കടുവകൾ ചത്തൊടുങ്ങാൻ കാരണമായതെന്ന് ഉത്തരാഖണ്ഡ് വനംവകുപ്പ് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























