നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത : നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷം. മുഖ്യമന്ത്രി സ്ഥാനത്തുനിന്നും പാർട്ടി നേതൃത്വത്തിൽ നിന്നും മാറിനിൽക്കാൻ മമത ബാനർജി വിസമ്മതിച്ചതോടെയാണ് എം.എൽ.എമാരും മുതിർന്ന നേതാക്കളും പരസ്യമായി രംഗത്തെത്തിയത്. ജനങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതും പാർട്ടി നേതാക്കളുടെ ധിക്കാരപരമായ പെരുമാറ്റവുമാണ് തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണമെന്ന് ഒരു വിഭാഗം നേതാക്കൾ ആരോപിക്കുന്നു. പാർട്ടി രണ്ട് ചേരികളായി മാറിയെന്ന് മുതിർന്ന നേതാവായ രവീന്ദ്രനാഥ് ഘോഷ് തുറന്നടിച്ചു. മമത ബാനർജിയും അഭിഷേക് ബാനർജിയും രണ്ട് ദിശകളിലാണ് നീങ്ങുന്നതെന്നും അഭിഷേകിന്റെ തീരുമാനങ്ങൾ മമതയെ സ്വാധീനിക്കുന്നത് പാർട്ടിയെ തളർത്തിയെന്നും അദ്ദേഹം ആരോപിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ ചലച്ചിത്ര പ്രവർത്തകനായ രാജ് ചക്രബർത്തി രാഷ്ട്രീയത്തിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ചു.

ഹൗറ മുനിസിപ്പൽ കോർപ്പറേഷൻ മുൻ ചെയർമാൻ സുജോയ് ചക്രബർത്തിയും പാർട്ടി വിട്ടു. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനഞ്ഞ പ്രശാന്ത് കിഷോറിൻ്റെ ഐ-പാക് എന്ന ഏജൻസിയുടെ അമിത ഇടപെടലിലും മുതിർന്ന നേതാക്കൾക്ക് അമർഷമുണ്ട്. ബംഗാളിതര കൺസൾട്ടന്റുകൾ തങ്ങളെ പഠിപ്പിക്കാൻ വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് മുൻ എം.എൽ.എമാർ പറയുന്നത്. തോൽവി സമ്മതിക്കാൻ മമത തയ്യാറല്ലെന്നും, വോട്ടെടുപ്പിൽ അട്ടിമറി നടന്നെന്ന ആരോപണത്തിൽ അവർ ഉറച്ചുനിൽക്കുകയും ചെയ്യുമ്പോൾ, പാർട്ടി നേതാക്കളിൽ വലിയ വിഭാഗം എം.എൽ.എമാരുൾപ്പെടെ ഈ നിലപാടിനെ എതിർക്കുന്നു. 15 വർഷത്തെ ഭരണത്തിന് ശേഷമുണ്ടായ പരാജയം തൃണമൂൽ കോൺഗ്രസിനെ വലിയൊരു പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്.

സംസ്ഥാന കായിക വകുപ്പ് മന്ത്രിയായിരുന്ന മനോജ് തിവാരി, സ്വന്തം നേതാവിനെ അഴിമതിക്കാരി എന്നാണ് വിശേഷിപ്പിച്ചത്. തെരഞ്ഞെടുപ്പ് തോൽവിയുടെ പഴി മുഴുവൻ മമത ബാനർജിക്കും മരുമകൻ അഭിഷേഖ് ബാനർജിക്കും മുകളിലാണ് നേതാക്കൾ വെക്കുന്നത്. ലോബിയിങും സ്വജനപക്ഷപാതവുമാണ് പരാജയത്തിന് കാരണമെന്ന് നിയമോത് ഷെയ്ഖ് എംഎൽഎ വിമർശിച്ചു. പാർട്ടി സോഷ്യൽ മീഡിയയിലാണ് ശ്രദ്ധ പതിപ്പിച്ചതെന്നും ജനങ്ങളെ മറന്നുകൊണ്ടാണ് പ്രവർത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ഹുമയൂൺ കബീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി തെറ്റായെന്നും അദ്ദേഹം പറഞ്ഞു.

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...