ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മാസങ്ങളുടെ ഇടവേളക്ക് ശേഷം തക്കാളി വില വീണ്ടും കുതിക്കുന്നു. ഒരു മാസം മുന്‍പ് 27 കിലോവരുന്ന പെട്ടിക്ക് 300-350 രൂപയായിരുന്നു മൊത്തവില. ഇത് കഴിഞ്ഞ ദിവസം 1,400 രൂപയായി ഉയര്‍ന്നിരിക്കയാണ്. മാര്‍ക്കറ്റ് വില കിലോയ്ക്ക് 60 രൂപയായി. ഒരുമാസം മുന്‍പ് 13-16 രൂപ വരെയായിരുന്നു ചില്ലറ വില. ഇന്നത്തെ തക്കാളിയുടെ ചില്ലറ വില 65 രൂപയ്ക്കും മുകളിലാണ്. കര്‍ണ്ണാടകയില്‍ നിന്നും തക്കാളി വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമായതെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കര്‍ണാടകയില്‍ നിന്നാണ് സംസ്ഥാനത്തെ മാര്‍ക്കറ്റുകളില്‍ കൂടുതലായും തക്കാളി എത്തുന്നത്. അവിടെ വേനല്‍ മഴയില്‍ കൃഷിനശിച്ചതിനെ തുടര്‍ന്ന് തക്കാളിയുടെ ലഭ്യത കുറഞ്ഞാണ് കേരളത്തിനും തിരിച്ചടിയായത്. വരും ദിവസങ്ങളിലും തക്കാളി വില വര്‍ധിക്കാനാണ് സാധ്യതയെന്നാണ് പറയുന്നത്. തക്കാളിയുടെ ലഭ്യത കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കുറവാണ്. കൂടാതെ കല്യാണ, ഉത്സവ സീസണായതിനാല്‍ ആവശ്യക്കാര്‍ ഏറെയാണ്. കഴിഞ്ഞ ഡിസംബറില്‍ ​കേരളത്തില്‍ തക്കാളിവില 125 രൂപവരെ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുകയും ആന്ധ്രപ്രദേശ് ഉള്‍​പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നും തക്കാളി എത്തിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴക്കെടുതി : പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു

0
തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആഗസ്റ്റ് 4,...

സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയെ തുടർന്ന് 4 ജില്ലകളിലെ മുഴുവൻ വിദ്യാഭ്യാസ...

പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരിട്ടി മഴ ; 533% അധികം

0
പത്തനംതിട്ട : കഴിഞ്ഞ മൂന്ന് ദിവസം പത്തനംതിട്ടയില്‍ പെയ്തത് അഞ്ചിരട്ടി മഴ....

സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ വൈദ്യുതി വിതരണ ശൃംഖലയ്ക്ക്...

0
തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ അതിതീവ്ര മഴയില്‍ കെ എസ് ഇ ബി യുടെ...