Sunday, March 30, 2025 4:01 pm

ടി.പി. ചന്ദ്രശേഖരന്‍ വധo : പ്രതികളെ ജയില്‍ മാറ്റാനാവില്ലെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ റിമാന്‍ഡിലിരിക്കെ ഫോണ്‍ വഴി ഫേസ്ബുക് ഉപയോഗിച്ചതിന് അഞ്ചു പ്രതികളെ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്ന ജയില്‍ ഡി.ജി.പിയുടെ അപേക്ഷ വിചാരണ കോടതി തള്ളി. പ്രതികള്‍ ചെയ്തതായി ആരോപിക്കുന്ന കുറ്റത്തിന് ജയില്‍മാറ്റം ഉചിതവും ഫലപ്രദവുമായ പ്രതിവിധിയല്ലെന്നും ജയിലിലെ നിയമവിരുദ്ധ നടപടികള്‍ കര്‍ശനമായി തടയുകയാണ് വേണ്ടതെന്നും കണ്ടെത്തിയാണ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടിയുടെ നടപടി. അവസാന ഘട്ടത്തിലത്തെിയിരിക്കുന്ന കേസില്‍ എല്ലാ വിചാരണ ദിവസവും പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നില്ലെങ്കിലും ചില ദിവസമെങ്കിലും കേസില്‍ പ്രതികളുടെ സാന്നിധ്യം ആവശ്യമായിവരുമെന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടി.

കോഴിക്കോട് കോടതിയില്‍ വീഡിയോ കോണ്‍ഫറന്‍സിങ് സൗകര്യമില്ല. ക്രിമിനല്‍ നടപടിക്രമം 273 പ്രകാരം കേസില്‍ തെളിവെടുപ്പ് നടപടികള്‍ പ്രതികളുടെ സാന്നിധ്യത്തിലായിരിക്കണം. പ്രതികളെ തിരുവനന്തപുരത്തേക്ക് മാറ്റിയാല്‍ അവിടെനിന്ന് വിചാരണ ദിവസം കോഴിക്കോട്ട് എത്തിക്കാന്‍ പ്രയാസമാകും. അതിനാല്‍, കോഴിക്കോട്ട് തന്നെ തങ്ങുന്നതാണ് എളുപ്പം. വിചാരണ തടവുകാര്‍ ജയില്‍ ചട്ടങ്ങള്‍ ലംഘിച്ചാല്‍ കര്‍ശനമായി തടയണം. ജയിലില്‍ ഫലപ്രദമേല്‍നോട്ടവും നിയന്ത്രണവുമാണ് വേണ്ടത്. ഇതിനുപകരം പ്രതികളെ മാറ്റുന്നത് അവരുടെ അവകാശം ലംഘിക്കലും സുഗമവും നീതിപൂര്‍വവുമായ വിചാരണ നടപടികള്‍ക്ക് എതിരുനില്‍ക്കലുമാവുമെന്നും ഉത്തരവിലുണ്ട്.

ഫേസ്ബുക്കില്‍ പടങ്ങള്‍ വരുത്താന്‍ പ്രതികള്‍ ജയിലില്‍ നിരോധിച്ച കാമറ, മൊബൈല്‍ ഫോണ്‍, കമ്പ്യൂട്ടര്‍ എന്നിവ ഉപയോഗിച്ചതായ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജയിലധികൃതര്‍ കസബ പോലീസില്‍ നല്‍കിയ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അതിനാല്‍, അഞ്ചു പ്രതികളെ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു ജയില്‍ ഡി.ജി.പിയുടെ അപേക്ഷ. രാവിലെ പ്രോസിക്യൂഷന്‍ വാദത്തിന് ശേഷം പ്രതിഭാഗം അഭിഭാഷകര്‍ അപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. തുടര്‍ന്ന് വൈകുന്നേരം നാലുമണിക്കാണ് കോടതി വിധി പറഞ്ഞത്. ഒന്നുമുതല്‍ മൂന്നുവരെ പ്രതികളായ അനൂപ്, കിര്‍മാനി മനോജ്, കൊടി സുനി, അഞ്ചും ആറും പ്രതികളായ കെ.കെ. മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ മാറ്റണമെന്നായിരുന്നു ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തമിഴ്‌നാട്ടിൽ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടിച്ചു

0
തമിഴ്‌നാട്: ആറാം ക്ലാസുകാരനായ ദളിത് വിദ്യാർഥിയുടെ തല അധ്യാപകൻ അടിച്ചുപൊട്ടി‍ച്ചു. തമിഴ്‌നാട്ടിലെ...

മേഘ മധുവിന്റെ മരണത്തിൽ അന്വേഷണത്തിൽ വീഴ്ചയുണ്ടാകില്ല : സുരേഷ് ഗോപി

0
കോന്നി : തിരുവനന്തപുരം രാജ്യാന്തര വിമാന താവളത്തിലെ ഐ ബി...

വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം

0
മലപ്പുറം: മലപ്പുറം വേങ്ങരയിൽ ജൂനിയർ വിദ്യാർഥികൾക്ക് സീനിയർ വിദ്യാർഥികളുടെ ക്രൂരമർദനം. ഇന്നലെ...

വെച്ചൂച്ചിറ ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ പഴയ കെട്ടിടം സംരക്ഷിക്കാനൊരുങ്ങി പിടിഎ

0
വെച്ചൂച്ചിറ : തകർച്ച നേരിടുന്ന സ്കൂൾ കെട്ടിടം സപ്തതി സ്മാരകമായി...