ആദിവാസി യുവാവിനെ കൊന്നത് സഹോദരന്‍ ; മറ്റൊരു കൊലക്കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത് അടുത്തിടെ

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : പടിയൂർ ചവിട്ടുപാറ പാലയാട് കോളനിയിൽ ആദിവാസി യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹോദരൻ അറസ്റ്റിൽ. കൊല്ലപ്പെട്ട മഹേഷി (37)ന്റെ സഹോദരൻ വിനു (35) വിനെയാണ് ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തത്. മഹേഷിന്റെ മരണം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. പാലയാട് കോളനിക്ക് സമീപത്താണ് മഹേഷിനെ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. മഹേഷ് മണിക്കൂറുകളോളം ഇവിടെ കിടന്നെങ്കിലും കൂടെയുണ്ടായിരുന്നവർ ആരും ആശുപത്രിയിൽ എത്തിക്കാൻ തയ്യാറായില്ല.

ഇരിക്കൂർ പോലീസ് സ്ഥലത്തെത്തിയാണ് മണിക്കൂറുകൾക്കുശേഷം മഹേഷിനെ കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. അടുത്തദിവസം ഇയാൾ മരിക്കുകയുംചെയ്തു. വയറിന് ചവിട്ടേറ്റതിനെത്തുടർന്നുണ്ടായ പരിക്കാണ് മരണകരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.

സംഭവസമയത്ത് സഹോദരൻ വിനുവും മഹേഷിനൊപ്പം ഉണ്ടായിരുന്നു. ഒളിൽ പോയ വിനുവിനെ സ്റ്റേഷൻ ഓഫീസർ എം.വി ഷിജു, എ.എസ്.ഐ കെ.മുസ്തഫ, സി.പി.ഒ കെ.ഷംസാദ് എന്നിവർ ഇരിട്ടിയിൽവെച്ചാണ് പിടികൂടിയത്. മറ്റൊരു കൊലക്കേസിൽ ശിക്ഷകഴിഞ്ഞ് അടുത്തിടെയാണ് വിനു പുറത്തിറങ്ങിയത്. ഇയാൾ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നെൻമാറ ഇരട്ടക്കൊലക്കേസിൽ ശിക്ഷാവിധി ഇന്ന്

0
പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയ്ക്കുള്ള...

അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന നിർദേശം

0
ജിദ്ദ: അജ്ഞാത ഉറവിടങ്ങളിൽ നിന്നുള്ള വാർത്തകളും വീഡിയോകളും പങ്കുവെക്കരുതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ...

ഓപ്പറേഷൻ തൂഫാൻ : ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യുമായി...

0
തിരുവനന്തപുരം : ലഹരി മാഫിയയുടെ വേരറുക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച...

കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ; ഭാര്യയും കാമുകനും അറസ്റ്റിൽ

0
നവി മുംബൈ: കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി...