നിലമ്പൂർ : വംശനാശഭീഷണി നേരിടുന്ന 29.850 കിലോ രക്തചന്ദനത്തടികളുമായി രണ്ടുപേരെ വനംവകുപ്പ് പിടികൂടി. കോഴിക്കോട് നല്ലളം പുതുകോവിലകം ഇബ്നുൽ ഫാരിസ് (29), കോഴിക്കോട് പന്തീരാങ്കാവ് പെരുമണ്ണ കണ്ണംകുളത്തിൽ തസ്ലിൻ (24) എന്നിവരെയാണ് നിലമ്പൂർ ഫ്ലയിങ് സ്ക്വാഡും കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ വനപാലകരും ചേർന്ന് നടത്തിയ പരിശോധനക്കിടെ അരീക്കോട്ടുനിന്ന് പിടികൂടിയത്. ചെത്തിമിനുക്കിയ ഏഴു തടികളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. ആന്ധ്രപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന് വ്യാപാരം നടത്തുന്നതിനിടെയാണ് ഇരുവരും ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഇവരിൽ നിന്ന് ഇരുചക്രവാഹനവും പിടിച്ചെടുത്തു. നിലമ്പൂർ റിസർവ് ഫോഴ്സ് റേഞ്ചിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ വി. രാജേഷ്, നിലമ്പൂർ ഫ്ലയിങ് സ്ക്വാഡ് റേഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എൻ.പി. പ്രദീപ് കുമാർ, കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ഷിജി, ദിജിൽ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ സി. ബാലു, മുനീറുദ്ദീൻ, ഫോറസ്റ്റ് വാച്ചർ അബ്ബാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1