Friday, July 4, 2025 12:42 pm

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു…. പ്രവര്‍ത്തരുടെ ക്ഷമ നിങ്ങള്‍ ഇനിയും പരീക്ഷിക്കരുത് : കോണ്‍ഗ്രസ് സൈബര്‍ ടീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ പഴിചാരലും നേതൃമാറ്റ ആവശ്യവും സജീവമായി. കെ സുധാകരനെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യമാണ് ശക്തമാകുന്നത്. മുല്ലപ്പള്ളിക്കെതിരെ തുറന്നടിച്ചു ഷാനിമോള്‍ ഉസ്മാന്‍ രംഗത്തുവന്നതിന് പിന്നാലെ ധര്‍മ്മടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും കെപിസിസി അധ്യക്ഷനെതിരെ രംഗത്തെത്തി.

കെപിസിസിയില്‍ സമ്പൂര്‍ണ്ണ അഴിച്ചുപണി വേണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്രനേതൃത്വത്തിന് മേല്‍ ഒരു വിഭാഗം ശക്തമാക്കുകയാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കാന്‍ കെ.സുധാകരന്‍ അനുയോജ്യനെന്ന് പരോക്ഷമായി സൂചിപ്പിച്ച്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും രംഗത്തുവന്നു. സുധാകരന്‍ മികച്ച നേതാവാണ്. വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്തണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ഏറ്റവുമൊടുവില്‍ നേതൃമാറ്റത്തിനായി മുറവിളി ഉയര്‍ത്തുന്നത് കോണ്‍ഗ്രസ് സൈബര്‍ ടീം ഫേസ്‌ബുക്ക് കൂട്ടായ്മയാണ്.

നേതാക്കളുടെ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെയ്‌പ്പ് ഇനി അനുവദിക്കില്ലെന്ന് സൈബര്‍ ടീം താക്കീത് നല്‍കി. പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ ആദ്യം നേതാക്കള്‍ പഠിക്കണമെന്നും സൈബര്‍ ടീം രോഷം പ്രകടിപ്പിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടുവരണമെന്നും പ്രതിപക്ഷ നേതാവായി വിഡി സതീശന്‍ വരണമെന്നുമുള്ള ആവശ്യമാണ് സൈബര്‍ ടീം മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ക്ഷമ ഇനിയും പരീക്ഷിക്കരുതെന്നും ഇനിയും അവഗണിച്ചാല്‍ തങ്ങള്‍ പൊട്ടിത്തെറിക്കുമെന്നും സൈബര്‍ ടീം പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നുമുണ്ട്.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം:

നേതാക്കളുടെ ഗ്രുപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഞങ്ങള്‍ പ്രവര്‍ത്തകര്‍ ഇനി അനുവദിക്കില്ല. പ്രവര്‍ത്തകരുടെ വികാരം മാനിക്കാന്‍ പഠിക്കണം ആദ്യം നേതാക്കള്‍. ഞങ്ങള്‍ പ്രവര്‍ത്തകര്‍ക്ക് ഒന്നേ പറയാന്‍ ഉള്ളു..

(1)കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് എത്രയും പെട്ടെന്ന് കെ.സുധാകരനെ കൊണ്ട് വരുക

(2) പ്രതിപക്ഷ നേതാവായി വിഡിസതീശനെ കൊണ്ട് വരുക

ഗ്രുപ്പ് മുതലാളിമാരോട് ഒന്നേ പറയാനുള്ളു കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ ക്ഷമ നിങ്ങള്‍ ഇനിയും പരീക്ഷിക്കരുത് പൊട്ടി തെറിക്കും ഞങ്ങള്‍ ഓര്‍ത്തോ..

വന്‍ ഭൂരിപക്ഷത്തോടെ ഇടതുമുന്നണി തുടര്‍ഭരണം നേടിയതോടെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതൃത്വത്തിലേക്ക് പുതിയ തലമുറ എത്തുമെന്ന് സൂചന. ഇതോടെ വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവായി എത്തിയേക്കും. മുന്‍പ് 2016ലെ പരാജയത്തോടെ ഉമ്മന്‍ ചാണ്ടി നേതൃത്വം ഏറ്റെടുക്കാതെ മാറിനിന്നിരുന്നു. ഈ മാതൃകയില്‍ ചെന്നിത്തലയും മാറിനിന്നാല്‍ നാലാംവട്ടം പറവൂരില്‍ നിന്ന് വിജയിച്ചെത്തുന്ന വി.ഡി സതീശന്‍ പ്രതിപക്ഷ നേതാവാകും.

ചെന്നിത്തല മാറുന്നതോടെ അദ്ദേഹത്തിന്റെ പിന്തുണയും സതീശനുണ്ടാകുമെന്നാണ് കരുതുന്നത്. ചെന്നിത്തലയുടെ നേതൃത്വം കോണ്‍ഗ്രസിന് ശക്തി പകര്‍ന്നില്ലെന്ന വികാരം പാര്‍ട്ടിയില്‍ വിവിധ ഭാഗങ്ങളിലുണ്ട്. ഇതോടെയാണ് കടുത്ത ഇടത് തരംഗത്തിലും ഇടത് വോട്ടുകള്‍ ബഹുഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ നിന്നും 21,031 വോട്ടിന് വിജയിച്ച്‌ സഭയിലേക്കെത്തിയ വി.ഡി സതീശന് സാദ്ധ്യതയേറിയത്. നിലവില്‍ കോണ്‍ഗ്രസില്‍ നിന്നും 22 പേരാണ് സഭയിലെത്തിയത്. ഇതില്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂര്‍, പി.ടി തോമസ് എന്നിവര്‍ക്ക് ശേഷം അടുത്ത മുതിര്‍ന്ന സഭാംഗം സതീശനാണ്. മുന്‍പ് കെപിസിസി വൈസ് പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

എംപി സ്ഥാനം രാജിവെച്ച്‌ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരികെയെത്തിയ പികെ കുഞ്ഞാലിക്കുട്ടിയുള്‍പ്പെടെയുള്ള ലീഗ് നേതാക്കളുടെ അഭിപ്രായം ഈ ഘട്ടത്തില്‍ നിര്‍ണായകമാണ്. 15 സീറ്റുകളില്‍ വിജയിച്ച ലീഗിന്റെ അഭിപ്രായം മാനിക്കാതെ കോണ്‍ഗ്രസിന് തീരുമാനമെടുക്കാനാവില്ല. ലീഗിനും തെരഞ്ഞെടുപ്പില്‍ ക്ഷീണം സംഭവിച്ചു കഴിഞ്ഞ സ്ഥിതിക്ക് പ്രതിപക്ഷ നേതാവിന്റെ റോള്‍ പ്രധാനപ്പെട്ടതാണ്. കെ. സുധാകരന്‍ നേതൃത്വത്തിലേക്ക് വന്നാല്‍ അദ്ദേഹത്തിന്റെ കൂടെ നില്‍ക്കുന്നവരെ പരിഗണിക്കേണ്ടിവരും.

യുവനേതാക്കളായ വിടി ബല്‍റാം, ശബരീനാഥ് തുടങ്ങിയവര്‍ പാര്‍ട്ടിയുടെ മുന്നോട്ടുപോക്കില്‍ നിര്‍ണായക സാന്നിദ്ധ്യമാവും. മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്താന്‍ തോറ്റ നേതാക്കളെ ചുമലതപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്. മുല്ലപ്പള്ളി തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് മാറിനിന്നാല്‍ അതും മറ്റൊരു തരത്തില്‍ വിനയാകും.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യരംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി ആരോഗ്യവകുപ്പ്. ഉദ്യോഗസ്ഥർ...

ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ടു ; കോയിപ്രം പഞ്ചായത്തിലെ പല റോഡുകളും തകര്‍ന്നു തന്നെ

0
പുല്ലാട് : ജൽജീവൻ പദ്ധതിക്കായി പൊളിച്ചിട്ട കോയിപ്രം പഞ്ചായത്ത്...

നിപ ; കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി മന്ത്രി വീണാ...

0
തിരുവനന്തപുരം :  രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് 26 കമ്മിറ്റികള്‍ വീതം...

സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ മൂന്നുജില്ലകളിൽ ജാഗ്രതാ നിർദേശം. കോഴിക്കോട്,...