കോട്ട നിലനിർത്തിയും പിടിച്ചെടുത്തും യു.ഡി.എഫ്…

For full experience, Download our mobile application:
Get it on Google Play

കോട്ടയം: കഴിഞ്ഞതവണ ജയിച്ച സീറ്റ് നിലനിർത്തുക, അതേസീറ്റ് എൽ.ഡി.എഫിൽനിന്ന് പിടിച്ചെടുക്കുക -യു.ഡി.എഫിന് ഈ രണ്ടുകാര്യവും ഒരേസമയം സാധിച്ചു, കോട്ടയത്ത്. കഴിഞ്ഞതവണ യു.ഡി.എഫ്. സ്ഥാനാർഥിയായി ജയിച്ച തോമസ് ചാഴികാടന്റെ പാർട്ടിയായ കേരള കോൺഗ്രസ് (എം) എൽ.ഡി.എഫിലേക്ക് പോയതോടെയാണ് യു.ഡി.എഫിന് ഒരു എം.പി. നഷ്ടമായത്. അതേ ചാഴികാടനെ തോല്പിച്ച്, കേരള കോൺഗ്രസ് എമ്മിനോട് മധുര പ്രതികാരം ചെയ്തിരിക്കുകയാണ് യു.ഡി.എഫ്. ജോസഫ് ഗ്രൂപ്പിലെ ഫ്രാൻസിസ് ജോർജാണ് തോല്പിച്ചതെന്നത് ജോസ് കെ.മാണിക്കും കൂട്ടർക്കും ഇരട്ടി പ്രഹരമാണ്. തിരഞ്ഞെടുപ്പ് കാലത്തെ വലിയ ചർച്ചയായിരുന്നു കോട്ടയത്തെ വിജയം ആർക്കൊപ്പമെന്നത്. അന്ന് ജോസ് കെ.മാണി വിശദീകരിച്ചത് കേരള കോൺഗ്രസ് എം ഒപ്പമുള്ള യു.ഡി.എഫാണ് കോട്ടയം ജയിച്ചിരുന്നതെന്നാണ്.

തങ്ങൾ വിട്ടുപോയതോടെ കോട്ടയത്തിന്റെ സ്വഭാവം മാറുമെന്നും കരുതി. ഒപ്പം രണ്ടില ചിഹ്നം യു.ഡി.എഫിന്റെ കുറേ വോട്ടുകൾ കൊണ്ടുവരുമെന്നും വിശ്വസിച്ചു. പക്ഷേ, ആ കണക്ക് പാളിപ്പോയി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കുറവുകൾക്ക് യു.ഡി.എഫ്. പരിഹാരം ചെയ്തുവെന്നും പറയാം. അതിന് വഴിയൊരുക്കിയത് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും. ബൂത്ത് കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനും അതിനെ മുന്നണി സംവിധാനവുമായി ഇണക്കാനും കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ അന്ന് ശ്രദ്ധിച്ചു. അതിന്റെ തുടർച്ചയായി എല്ലാ അസംബ്ലി മണ്ഡലങ്ങളിലും യു.ഡി.എഫ്. കമ്മിറ്റികൾ താഴേത്തട്ടിൽ ശക്തമായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എന്നെ കൈകാര്യം ചെയ്തോളൂ, സി.പി.എമ്മിനെ ജനം കൈകാര്യം ചെയ്തുകഴിഞ്ഞു’ : ജി സുധാകരൻ

0
ആലപ്പുഴ : ‘എന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിനുത്തരവാദി സി.പി.എം. ആലപ്പുഴ ജില്ല...

വിയറ്റ്നാം ബോട്ടപകടം : ക്യാപ്റ്റൻ അറസ്റ്റിൽ ; രക്ഷപ്പെട്ട ഒരു ഇന്ത്യക്കാരൻ്റെ നില ഗുരുതരം

0
ഹാനോയ്: വിയറ്റ്നാമിലെ ഫൂ ക്വോക്ക് ദ്വീപിൽ ബോട്ട് മറിഞ്ഞ് ഇന്ത്യൻ വിനോദസഞ്ചാരികൾ...

30 ദിവസം ജയിലിൽ കഴിഞ്ഞാലും മന്ത്രിസ്ഥാനത്ത് തുടരാം ; പ്രതിഷേധവുമായി പ്രതിപക്ഷം

0
ന്യൂഡൽഹി : ഗുരുതര കുറ്റകൃത്യങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് 30 ദിവസം തുടർച്ചയായി തടവിൽ...

സിജെപി പ്രതിഷേധം 24ാം ദിവസത്തില്‍ ; വാങ്ചുക്കിന്റെ നിരാഹാരസമരം 15 ദിവസവും പിന്നിട്ടു

0
ന്യൂഡല്‍ഹി: പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി...