കോഴിക്കോട്: യുപിയും കേരളവും ഒരുപോലെയായെന്നു പറയുന്നതിലൂടെ കോൺഗ്രസ് നേതാക്കന്മാർ ഉദ്ദേശിക്കുന്നത് യുപിയെ വെള്ളപൂശാൻ ആണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു, യുപിയിൽ വർഗീയ കലാപങ്ങളും കൊലപാതകങ്ങളും നിരവധി നടക്കുന്നുണ്ട്. കേരളത്തിൽ അങ്ങനെ എന്തെങ്കിലും ഉണ്ടായാൽ സർക്കാരും പൊലീസും കൃത്യമായി ഇടപെട്ട് നടപടി എടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
ആലുവയിൽ അഞ്ചു വയസുള്ള പിഞ്ചുകുഞ്ഞ് കൊല്ലപ്പെട്ടതിൽ നമുക്കെല്ലാം തീരാ വേദനയുണ്ട്. എന്നാൽ അതിനെ രാഷ്ട്രീയമായി സർക്കാരിനെതിരെ തിരിക്കുക എന്ന നീചമായ പ്രവൃത്തിയാണ് പ്രതിപക്ഷം ചെയ്യുന്നത്. യുപിയെ കേരളവുമായി താരതമ്യം ചെയ്യുന്ന കോൺഗ്രസിന്റെ പ്രസ്താവനയെക്കുറിച്ച് എന്താണ് കോൺഗ്രസിന്റെ ദേശീയ നേതൃത്വത്തിന്റെ അഭിപ്രായം. യുപിയിൽ ഉന്നാവോ സംഭവം നമ്മുടെ മുന്നിൽ ഉണ്ട്. അവിടെ ഇരയ്ക്കെതിരെ കേസെടുത്തു. ഇരയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തി. കേസിൽ ബിജെപി എംഎൽഎയെ സംരക്ഷിച്ചു.
അവസാനം കോടതി ഇടപെടേണ്ടി വന്നു. യുപിയിൽ യോഗിയുടെ ഫാസിസ്റ്റു ഭരണം ആണെന്ന് യുപിയിലെ കോൺഗ്രസും ഇന്ത്യയിലെ കോൺഗ്രസും പറയുന്നു. പോലീസിനെ ഉപയോഗിച്ച് അവിടെ എതിരാളികളെ അടിച്ചമർത്തുന്നു, വർഗീയ കലാപങ്ങൾ സൃഷ്ടിക്കുന്നു, വ്യാജ ഏറ്റുമുട്ടലുകൾ സൃഷ്ടിക്കുന്നു, ബലാത്സംഗങ്ങൾക്ക് എല്ലാവിധ സൗകര്യവും ഒരുക്കികൊടുക്കുന്നു, പ്രതികളുടെ പേരിൽ കേസെടുക്കുന്നില്ല. ബിജെപി നേതാക്കന്മാർക്കും എംഎൽഎമാർക്കും തോന്നിയതുപോലെ എന്തും പറയാം, എന്ത് വൃത്തികേടും ചെയ്യാം എന്ന് പറയുന്ന ഉത്തർപ്രദേശ് കേരളം പോലെയാണെന്ന പ്രസ്താവനയിലൂടെ യുപി സർക്കാരിനെയും ബിജെപിയുടെ ഫാസിസ്റ്റു പ്രവണതകേളയും വെള്ളപൂശുകയാണ് കേരളത്തിലെ കോൺഗ്രസ്.
ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ആരോപണത്തിന് കേരളത്തിലെ ജനങ്ങൾതന്നെ മറുപടി നൽകുന്നുണ്ട്. കേരളത്തിൽ ഓരോ മൂന്നു മണിക്കൂറിലും ഓരോ ബലാത്സംഗം നടക്കുന്നുണ്ടോ, കേരളത്തിൽ വർഗീയ കലാപങ്ങൾ ഇടവിട്ട് നടക്കുന്നുണ്ടോ. നീതിക്കുവേണ്ടി നില കൊണ്ടതിനു ഒരു ഡസനിലധികം മാധ്യമ പ്രവർത്തകരെയാണ് യുപിയിൽ തല്ലിക്കൊന്നത്. കേരളത്തിൽ അത് നടക്കുന്നുണ്ടോ എന്നും മന്ത്രി ചോദിച്ചു. ആലുവയിൽ കുഞ്ഞിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന എല്ലാ നടപടികളും സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033