കൊച്ചി : കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ വത്സൻ തില്ലങ്കേരിയെന്ന് എസ്ഡിപിഐ. ഇന്നലെ ആലപ്പുഴയിലെത്തിയ വത്സൻ തില്ലങ്കേരി കൊല ആസൂത്രണം ചെയ്‌തെന്ന് പി.കെ ഉസ്മാൻ ആരോപിച്ചു. ഇന്നലെ രാത്രിയും ഇന്ന് പുലർച്ചയുമായി ആലപ്പുഴയിൽ വെട്ടേറ്റ് മരിച്ചത് രണ്ട് നേതാക്കളാണ്. എസ്ഡിപിഐ യുടെയും ബി ജെ പി യുടെയും സംസ്ഥാന ഭാരവാഹികളാണ് ദാരുണമായി കൊല്ലപ്പെട്ടത്. കെ.എസ് ഷാനിന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്നാണ് എസ്ഡിപിഐ ആരോപിക്കുന്നത്.
ആലപ്പുഴയിലെ രണ്ട് കൊലപാതകങ്ങളും ആസൂത്രിതമെന്നാണ് ജില്ലാ പോലീസ് മേധാവി ജി ജയദേവ് വ്യക്തമാക്കിയത്. ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പതിനൊന്ന് എസ്ഡിപിഐ പ്രവർത്തകർ കസ്റ്റഡിയിലായതായി ജില്ലാ പോലീസ് മേധാവി സ്ഥിരീകരിച്ചു. സംശയമുള്ളവരെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം വ്യക്തമാക്കി.