ഇടുക്കി : വണ്ടിപ്പെരിയാർ പോക്സോ കൊലപാതകക്കേസിൽ കോടതി സുപ്രധാന തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ട അർജുനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സാക്ഷി. കുട്ടിക്ക് നൽകാൻ മിഠായി വാങ്ങിയിരുന്നില്ലെന്ന അർജുന്റെ വാദം തെറ്റാണെന്ന് വണ്ടിപ്പെരിയാറിലെ കടയുടമയായ സ്ത്രീ പറഞ്ഞു. മഞ്ച് ഉൾപ്പെടെയുള്ള മിഠായികൾ അർജുൻ സ്ഥിരമായി വാങ്ങിയിരുന്നെന്നാണ് കടയുടമയുടെ വെളിപ്പെടുത്തൽ. മിഠായി വാങ്ങാൻ മാത്രമായാണ് ഇയാൾ സ്ഥിരമായി കടയിലെത്തിയിരുന്നതെന്നും കടയുടമ പറയുന്നു.
അർജുൻ അധികം സംസാരിക്കാത്ത ആളാണെന്നാണ് കടയുടമയായ സ്ത്രീ പറയുന്നത്. അർജുൻ സ്ഥിരമായി മിഠായി വാങ്ങി കുട്ടിയ്ക്ക് കൊടുക്കുമായിരുന്നെന്ന് അർജുന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ പറഞ്ഞിരുന്നതാണെങ്കിലും അർജുൻ ഇതെല്ലാം കോടതിയിൽ നിഷേധിക്കുകയായിരുന്നു. കുട്ടി മരിച്ചതിനുശേഷം കുറച്ച് ദിവസത്തേക്ക് അർജുൻ കടയിൽ വന്നിരുന്നില്ലെന്നും കടയുടമ പറയുന്നു. അർജുനെ കോടതി വെറുതെവിട്ടതിൽ കടയുടമ അതൃപ്തി പ്രകടിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.





























