പിണറായി വിജയനെ ഈ പരുവത്തിലാക്കിയത് മാധ്യമങ്ങളാണെന്നും 10 കൊല്ലം വേട്ടയാടിയെന്നും വെള്ളാപ്പള്ളി നടേശൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മുഖ്യമന്ത്രി ആരെന്ന് അറിയാന്‍ കാത്തിരിക്കാമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വേവോളം കാത്തിരുന്നുവെന്നും ഇനി ആറോളം കാത്തിരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇന്നോ നാളെയോ പ്രഖ്യാപനം വരുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അത് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം പറഞ്ഞു. ‘ആരായാലും അവര്‍ പ്രഖ്യാപിക്കുന്നത് നമ്മള്‍ സ്വീകരിക്കണമല്ലോ. പ്രതിപക്ഷ നേതാവ് ആരായാലും കുഴപ്പമില്ല. പിണറായി വരുന്നതില്‍ ഒരു കുഴപ്പവും ഇല്ല. പിണറായി പത്ത് കൊല്ലം ഭരിച്ചു. മാധ്യമങ്ങള്‍ ഇതുപോലെ വേട്ടയാടിയ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. എല്ലാം കുറ്റങ്ങള്‍ മാത്രമാണ് പറഞ്ഞത്. അദ്ദേഹത്തെ ഈ പരുവത്തില്‍ ആക്കിയത് മാധ്യമങ്ങളാണ്. ഒരുപാട് നല്ല കാര്യങ്ങള്‍ പിണറായി ചെയ്തു. പലതും അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല’, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇടതുപക്ഷം തരിപ്പണമായെന്നും അത് അംഗീകരിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. നല്ല ഭരണം കാഴ്ചവെക്കാന്‍ യുഡിഎഫിന് സാധിക്കട്ടെയെന്നും വെള്ളാപ്പള്ളി നടേശന്‍ ആശംസിച്ചു. സിപിഐഎം നേതാവ് എ എം ആരിഫിനെതിരെയും വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ചാടാന്‍ തയ്യാറായി നില്‍ക്കുന്ന ആളാണ് ആരിഫെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ‘തെരഞ്ഞെടുപ്പ് സമയത്ത് എപ്പോഴും എന്റെ സഹായം തേടി വന്ന ആളാണ്. എംപി ആയി ജയിച്ചപ്പോള്‍ തന്നെ തള്ളി പറഞ്ഞവന്‍ ആണ് ആരിഫ്. ആരിഫിന് ലീഗിന്റെ മനസാണ്. ചാടാതിരിക്കാന്‍ വേണ്ടിയാണ് ആരിഫിന് സിപിഐഎം സീറ്റ് കൊടുക്കുന്നത്’, വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തന്നെയും സമുദായത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം സെക്രട്ടറിയേറ്റില്‍ തനിക്കെതിരെ ചര്‍ച്ച വന്നിട്ടില്ല. സിപിഐ യോഗത്തിലും തനിക്കെതിരെ ആരും ഒന്നും പറഞ്ഞിട്ടില്ല. തോല്‍വിയുടെ കാരണം താനാണെന്ന് ആക്കി മാറ്റാന്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം; യുവാക്കളും പൊലീസും ഏറ്റുമുട്ടി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘര്‍ഷം. പ്രവര്‍ത്തകരും...

അർഹമായ 1500 കോടി രൂപ അനുവദിക്കണം :കേന്ദ്രത്തോട് ആവശ്യപ്പെട്ട് മന്ത്രി എന്‍ ഷംസുദ്ദീന്‍

0
ന്യൂഡല്‍ഹി: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതി പ്രകാരമുള്ള കുടിശ്ശിക അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ട്...

ബാങ്കോക്കിൽ മലയാളി യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ആലപ്പുഴ: തായ്‌ലന്റിലെ ബാങ്കോക്കില്‍ ലോഡ്ജില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി....

സൌജന്യ യാത്ര മരണത്തിലേക്കോ ? മൊട്ട ടയറുമായി ഗവിയിലേക്ക് കെ.എസ്.ആര്‍.റ്റി.സി ബസില്‍ ഒരു ഉല്ലാസ...

0
പത്തനംതിട്ട : തേഞ്ഞ് തീര്‍ന്ന ടയറുകളും ഇളകി പൊളിഞ്ഞ ബോഡിയുമുള്ള കെ.എസ്.ആര്‍.റ്റി.സി ബസിലെ...