ന്യൂഡൽഹി : മുതിർന്ന മാധ്യമപ്രവർത്തകൻ ശ്രീനിവാസൻ ജെയ്ൻ എൻഡിടിവിയിൽ നിന്നും രാജിവെച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അദാനി ഗ്രൂപ്പ് ചാനൽ ഏറ്റെടുത്തതിനെത്തുടർന്ന് മാധ്യമപ്രവർത്തകനായ രവീഷ് കുമാറും ഗ്രൂപ്പ് പ്രസിഡന്റ് സുപർണ സിംഗ് ഉൾപ്പെടെയുളള എൻഡിടിവിയുടെ മുതിർന്ന എക്സിക്യൂട്ടീവുകൾ രാജിവെച്ചതിന് പിന്നാലെയാണ് ഈ രാജി. എൻഡിടിവി സ്ഥാപകരായ പ്രണോയ് റോയ്, രാധിക റോയ് എന്നിവരും ഡിസംബറിൽ കമ്പനി വിട്ടിരുന്നു.
എൻഡിടിവിയിലെ മൂന്ന് പതിറ്റാണ്ടോളം നീണ്ട വിസ്മയകരമായ ഓട്ടം ഇന്ന് അവസാനിക്കുകയാണ്. രാജിവെക്കാനുള്ള തീരുമാനം എളുപ്പമായിരുന്നില്ല. പക്ഷേ… ഇപ്പോഴിതാണ് തീരുമാനം, കൂടുതൽ പിന്നീട്. രാജി സംബന്ധിച്ച് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അന്വേഷണാത്മക റിപ്പോർട്ടുകൾക്ക് നിരവധി അവാർഡുകൾ നേടിയിട്ടുള്ള മാധ്യമപ്രവർത്തകനാണ് ശ്രീനിവാസൻ ജെയ്ൻ. 1995 മുതൽ ടെലിവിഷൻ ചാനലിന്‍റെ ഭാഗമായിരുന്നു ശ്രീനിവാസൻ. ചാനലിന്‍റെ റിയാലിറ്റി ചെക്ക്, ട്രൂത്ത് വേഴ്സസ് ഹൈപ്പ് എന്നീ പരിപാടികളുടെ അവതാരകനായിരുന്നു. കൂടാതെ ചാനലിന്‍റെ ഗ്രൂപ്പ് എഡിറ്ററായിരുന്നു. 2003 മുതൽ 2008 വരെ എൻഡിടിവിയുടെ മുംബൈ ബ്യൂറോ ചീഫായിരുന്നു അദ്ദേഹം.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]





























