ബംഗാള്‍ : പശ്ചിമ ബംഗാൾ മന്ത്രിസഭാ പുനഃസംഘടന ഇന്ന്. വൈകീട്ട് നാലിനു പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് നാലിന് പുതിയ അഞ്ച് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും. അധ്യാപക നിയമന അഴിമതിയിൽ അന്വേഷണം നേരിടുന്ന നിലവിലെ വിദ്യാഭ്യാസ മന്ത്രി പരേഷ് അധികാരിയെ മന്ത്രി സഭയിൽ നിന്നും ഒഴിവാക്കിയേക്കും. പുതുമുഖങ്ങളെ മന്ത്രി സഭയിൽ ഉൾപ്പെടുത്തും എന്നാണ് സൂചന.
2011ൽ ബംഗാളിൽ കോൺഗ്രസ് അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ മന്ത്രിസഭാ പുനഃസംഘടനയാണിത്. തൃണമൂൽ കോൺഗ്രസിലെയും മന്ത്രിസഭയിലെയും രണ്ടാമനായ പാർത്ഥ ചാറ്റർജിയുടെ അറസ്റ്റും കോടിക്കണക്കിന് രൂപ പിടിച്ചെടുത്തതും മൂലമുണ്ടായ പ്രതിച്ഛായാ നഷ്ടം നികത്താനാണ് മന്ത്രിസഭാ പുനഃസംഘടന.
തപസ് റേ, പാർത്ഥ ഭൗമിക്, സ്‌നേഹസിസ് ചക്രവർത്തി, ഉദയൻ ഗുഹ എന്നി നാല് പേരുകളാണ് അന്തിമ പട്ടികയിലുള്ളത്. പ്രദീപ് മജുംദാർ, ബിപ്ലബ് റോയ് ചൗധരി, തജ്മുൽ ഹുസൈൻ, സത്യജിത് ബർമ്മൻ എന്നിവരെ സഹമന്ത്രിമാരാക്കിയേക്കും.