Friday, May 9, 2025 8:45 am

ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ കോൺഗ്രസുകാരുടെ കൂട്ടക്കരച്ചിൽ ; പരിഹസിച്ച് റിയാസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഏക സിവിൽ കോഡിനെ എതിർത്ത് നടത്താനിരിക്കുന്ന സെമിനാറിലേക്ക് മുസ്ലിം ലീഗിനെ സിപിഎം ക്ഷണിച്ചപ്പോൾ തന്നെ കോൺഗ്രസുകാർ കൂട്ടക്കരച്ചിൽ തുടങ്ങിയെന്ന് മന്ത്രി മുഹമ്മദ് റിയാസിന്റെ പരിഹാസം. സെമിനാറിന്റെ രാഷ്ട്രീയ പ്രാധാന്യം കൊണ്ടാണ് ഓരോരുത്തരെയും വിളിച്ചത്. പരിപാടിയിൽ പങ്കെടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ലീഗാണ്. അതിൽ അവർ തീരുമാനമെടുത്തുവെന്നും റിയാസ് കോഴിക്കോട്ട് പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തെ രാഷ്ട്രീയ ചർച്ചകളത്രയും ചുറ്റിത്തിരിഞ്ഞത് മുസ്ലിം ലീഗിനെയും സിപിഎമ്മിനെയും ഏക സിവിൽ കോഡിനെയും ബന്ധപ്പെടുത്തിയായിരുന്നു. സിപിഎം നടത്തുന്ന സമരത്തിൽ പങ്കെടുക്കുന്നതിന് ലീഗിന് ക്ഷണം ലഭിച്ചതോടെയാണ് വിഷയം ചർച്ചയായത്. സെമിനാറിനുള്ള സിപിഎം ക്ഷണത്തിന് പിന്നാലെ പങ്കെടുക്കുന്നത് സംബന്ധിച്ച് ലീഗിനുള്ളിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങൾ ഉയർന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കാൻ പാണക്കാട് ചേർന്ന നിർണ്ണായക യോഗത്തിൽ പ്രധാനപ്പെട്ട നേതാക്കളെല്ലാം പങ്കെടുത്ത് നിലപാട് അറിയിച്ചു.

കോൺഗ്രസിനെ ക്ഷണിക്കാത്ത സെമിനാറിൽ ലീഗ് പങ്കെടുത്താൽ യുഡിഎഫ് മുന്നണി സംവിധാനത്തിന് കടുത്ത ക്ഷീണം ചെയ്യുമെന്നും സിപിഎം ക്ഷണം ദുരുദ്ദേശമുള്ളതാണെന്നും ഇടി മുഹമ്മദ്‌ ബഷീർ, എംകെ മുനീർ, കെപിഎ മജീദ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ ഉന്നയിച്ചു. ഇത് പരിഗണിച്ച നേതൃത്വം, കോൺഗ്രസിനെ പിണക്കി സെമിനാറിൽ പങ്കെടുക്കേണ്ട എന്ന തീരുമാനത്തിലേക്കെത്തി. കോൺഗ്രസിനെ മാറ്റി നിർത്തി സിപിഎം പരിപാടിയിൽ ലീഗ് പങ്കെടുത്താൽ കേരളത്തിന്റെ രാഷ്ട്രീയ സഹചര്യത്തിന് ഭാവിയിൽ അത് ദോഷം ചെയ്യുമെന്നായിരുന്നു ലീഗ് വിലയിരുത്തൽ.

ലീഗ് നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ഏക സിവിൽ കോഡിൽ സിപിഎം രാഷ്ട്രീയ കളി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് രംഗത്തെത്തി. ബിജെപി നടത്തുന്ന അതേ വിഭജന ശ്രമമാണ് സിപിഎം നടത്തുന്നതെന്നും ചെന്നിത്തല തുറന്നടിച്ചു. സെമിനാറിൽ പങ്കെടുക്കേണ്ടെന്നെന്ന് ലീഗ് തീരുമാനിച്ചത് ആശ്വാസകരമാണെങ്കിലും വിഷയത്തിൽ കർശനമായ ഒരു നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് മേൽ സമ്മർദ്ദം ശക്തമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഷാഫി പറമ്പിൽ ഇനി സംസ്ഥാന കോൺഗ്രസിന്‍റെ മുൻനിരക്കാരൻ

0
പാലക്കാട്: യുവജനപ്രസ്ഥാനത്തിന്‍റെ അമരക്കാരനായിരുന്നയാൾ ഇനി കോൺഗ്രസിന്‍റെ നേതൃനിരയിലേക്ക്. വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെ വന്ന്...

നാട്ടിലേക്ക് മടങ്ങാന്‍ സന്നദ്ധത അറിയിച്ച് ഐപിഎല്ലില്‍ കളിക്കുന്ന വിദേശ താരങ്ങള്‍

0
മുംബൈ : നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സന്നദ്ധത അറിയിച്ച്...

വിമാനത്താവളങ്ങൾ അടച്ചതോടെ കശ്മീരിൽ കുടുങ്ങി മലയാളി സഞ്ചാരികൾ

0
കൊച്ചി: യുദ്ധ ഭീതിയുടെ സാഹചര്യത്തിൽ വിമാനത്താവളങ്ങൾ അടച്ചതോടെ കശ്മീരിൽ നിന്ന് നാട്ടലെത്താനാവാതെ...

എല്ലാ പ്രകോപനങ്ങൾക്കും ഇന്ത്യൻ സായുധ സേന കൃത്യമായും ശക്തമായും പ്രതികരിച്ചിരിക്കുന്നു : മുകേഷ് അംബാനി

0
ദില്ലി : ഓപ്പറേഷൻ സിന്ദൂര്‍ നടപ്പിലാക്കിയ നമ്മുടെ ഇന്ത്യൻ സായുധ സേനയെ...