Tuesday, May 13, 2025 1:05 pm

സര്‍ക്കാര്‍ പറയുമ്പോള്‍ പൊന്നുംവിലയ്‌ക്ക് ഒഴിഞ്ഞുപോകുന്നവരോട് പിന്നെയും അവഗണനയോ?

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് ദേശീയ പാത വികസനത്തിന് വേണ്ടി ഭൂമി നല്‍കിയവര്‍ പ്രതിസന്ധിയിലാണ്. വീടിന് മുന്നിലെ റോഡിലേയ്‌ക്ക് ഇറങ്ങണമെങ്കില്‍ ദേശീയ പാത അതോറിറ്റിയോട് യാചിക്കേണ്ട അവസ്ഥയാണ്. കൈയ്യിലെ കാശുകൊടുത്ത് കടിക്കുന്ന നായയെ വാങ്ങിയ അവസ്ഥയാണ് ഇവര്‍ക്കിപ്പോഴുള്ളത്. അതായത് സ്ഥലവും പോയി സൗകര്യവും പോയി. ദേശീയ പാതയോരത്തെ വീടുകള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളിലേയ്‌ക്ക് പ്രവേശനാനുമതി വേണമെങ്കില്‍ ബാങ്ക് ഗ്യാരന്‍റി നല്‍കി അപേക്ഷിക്കണമെന്ന അവസ്ഥയാണ് ആളുകളെ ബുദ്ധിമുട്ടിക്കുന്നത്. എല്ലാ കെട്ടിടങ്ങള്‍ക്കും ഇത് ബാധകവുമാണ്.

ദേശീയപാതയുടെ ഭാഗമായ സര്‍വീസ് റോഡിലേയ്‌ക്ക് ഇറങ്ങാന്‍ രണ്ടര ലക്ഷം രൂപ കെട്ടിവെച്ചുവേണം അപേക്ഷ നല്‍കാന്‍. വീട്ടില്‍ നിന്ന് വെള്ളം ദേശീയപാതയിലേയ്‌ക്ക് ഒഴുകിയിറങ്ങുന്നതും വീട്ടുടമകള്‍ക്ക് തലവേദനയുമാണ്. വെള്ളം ഒഴുകി കാനയിലേയ്‌ക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കാന്‍ അപേക്ഷകര്‍ സ്വന്തമായി കാനയും നിര്‍മിക്കണം. മാത്രമല്ല, നിരവധി കടമ്പകള്‍ക്ക് പുറമെ സത്യവാങ്‌മൂലം എന്ന ഒരു കടമ്പ കൂടി കടക്കേണ്ടതായുണ്ട്. അനുവദിക്കപ്പെടുന്ന വഴി ദേശീയപാത അതോറിറ്റി ആവശ്യപ്പെട്ടാല്‍ സ്വന്തം നിലയില്‍ പൊളിച്ചു നീക്കാന്‍ തയ്യാറാണെന്നും റോഡിന്‌ വേണ്ടി പിന്നീട് ഫീസ് ആവശ്യപ്പെട്ടാല്‍ നല്‍കിക്കൊള്ളാമെന്നും ഉള്‍പ്പെടെയുള്ള നിബന്ധനകളാണ് സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.

നാടിന്‍റെ വികസനത്തിന് വേണ്ടി ജീവിതകാലം മുഴുവന്‍ അധ്വാനിച്ചവ സര്‍ക്കാരിനായി വിട്ട് കൊടുത്ത് സ്വന്തം സ്ഥലത്ത് നിന്നും ഇറങ്ങിപോകാന്‍ മനസുകാണിച്ചവരാണ് ഈ നാട്ടിലെ ജനങ്ങള്‍. എന്നാല്‍ ഒരു വഴി വേണമെങ്കില്‍ പോലും ഊരാക്കുരുക്കുകള്‍ നിറഞ്ഞ നിയമം പറഞ്ഞ് സാധാരണക്കാരെ അധികൃതര്‍ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അവസാനിക്കേണ്ടതുണ്ട്. സാധാരണക്കാരെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലുള്ള നിയമങ്ങള്‍ പ്രാബല്യത്തില്‍ വരേണ്ടതായുണ്ട്. മാത്രമല്ല, ദേശീയപാതയോരത്തെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്രവും സംരക്ഷിക്കപ്പെടേണ്ടതുമുണ്ട്. ഇതില്‍ സര്‍ക്കാര്‍ കാര്യമായി ഇടപെടേണ്ടതുണ്ട്. ഇന്ന് ഈ പ്രശ്‌നം ഗുരുതരമായി കണ്ട് പരിഹാരം നിര്‍ദേശിച്ചില്ലെങ്കില്‍ നാളെ വികസനത്തിനായി ഒരു തുണ്ട് ഭൂമി പോലും വിട്ടുനല്‍കാന്‍ ആളുകള്‍ തയ്യാറാകില്ലെന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ബൈക്ക് യാത്രക്കിടെ ഹൃദയാഘാതത്തെ തുടർന്ന് പിൻസീറ്റ് യാത്രക്കാരൻ തെറിച്ചു വീണ് അപകടം

0
കട്ടപ്പന: ഇടുക്കി കട്ടപ്പന വെള്ളയാംകുടി എസ്എംഎൽ ജങ്ഷന് സമീപം ബൈക്കിൻ്റെ പിൻസീറ്റിൽ...

തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു

0
ആലപ്പുഴ : ആലപ്പുഴ ചെറുതനയിൽ തെരുവുനായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു....

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു

0
തൃശൂർ : ചികിത്സക്കെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അക്യുപങ്ചര്‍ ചികിത്സകനെ...

പഞ്ചാബിലെ ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി

0
ന്യൂഡല്‍ഹി: പാകിസ്താനെതിരായ സംഘര്‍ഷത്തിനിടെ പഞ്ചാബിലുള്ള ആദംപുര്‍ വ്യോമത്താവളത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി...