ദില്ലി : രാജ്യത്തിന്‍റെ പേര് ഇന്ത്യ എന്നതുമാറ്റി ഭാരത് എന്നാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് ചൂടുപിടിക്കുന്നത്. ഇതിനായി പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് സൂചന. ജി20 ഉച്ചകോടിയൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാർക്കുള്ള ഔദ്യോഗിക ക്ഷണത്തിൽ ‘ഇന്ത്യൻ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് തുടക്കമായത്.
സെപ്റ്റംബർ ഒന്‍പതിന് നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലായിരുന്നു രാഷ്‌ട്രപതി ദ്രൗപദി മുർമു ഇപ്രകാരം രേഖപ്പെടുത്തിയത്. ഇതിനും വളരെ മുമ്പ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചര്‍ച്ചയ്‌ക്ക് തുടക്കം കുറിച്ചത്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കഴിഞ്ഞ ദിവസം ആര്‍എസ്‌എസും ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്ക് മനസിലാകാനാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചതെന്നും ഇപ്പോള്‍ അത് ശീലമായതിനാല്‍ അത് നിര്‍ത്തണമെന്നും ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതാവിന്‍റെ അഭിപ്രായം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനിൽക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണമെന്നും മേധാവി മോഹന്‍ ഭാഗവത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. മാത്രമല്ല, ഇന്ത്യ ഒരു ഹിന്ദു രാഷ്‌ട്രം തന്നെയാണെന്ന മോഹന്‍ ഭാഗവതിന്‍റെ പ്രസ്‌താവനയും ഏറെ വിവാദങ്ങള്‍ക്കിടയായിരുന്നു.
ഇന്ത്യ പോലെ വൈവിധ്യം നിറഞ്ഞ ഒരു മതേതര രാജ്യത്ത് എന്തും അടിച്ചേല്‍പ്പിക്കാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നത് ഇതാദ്യമായല്ല. എംബിബിഎസ് പഠനങ്ങളില്‍ അടക്കം ഹിന്ദി ഉപയോഗിക്കണം എന്ന് പറഞ്ഞുകൊണ്ട് ഭാഷ അടിച്ചേല്‍പ്പിക്കാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശവും അടുത്തിടെയായിരുന്നു. ഇതേതുടര്‍ന്ന് തമിഴ്‌നാട്ടില്‍ മകനും പിതാവും ആത്മഹത്യ ചെയ്‌തതും തുറന്ന ചര്‍ച്ചകള്‍ക്കിടയാക്കിയിരുന്നു. എന്നാല്‍ ബിജെപിയുടെ ശ്രമങ്ങള്‍ അതിരുവിട്ടിരിക്കുകയാണ്. നിലവില്‍ ഇന്ത്യയെ പൂര്‍ണ ഹിന്ദു രാഷ്‌ട്രമാക്കാനും വര്‍ഗീയ വിഷം കുത്തിവയ്‌ക്കാനുമുള്ള ശ്രമങ്ങളുടെ ഒരു തുറന്ന മുഖമാണ് വെളിവാക്കുന്നത്.
മാത്രമല്ല, ഇന്ത്യ എന്ന പേരില്‍ പ്രതിപക്ഷ ഐക്യ മുന്നണി ശക്തിപ്രാപിക്കുന്നത് തടയാനുള്ള ഗൂഢ ശ്രമവും ഇതില്‍ പ്രകടമാണ്. ഏഴര വര്‍ഷത്തെ ഭരണകാലയളവിലെ രൂക്ഷമായ തൊഴിലില്ലായ്‌മ, വര്‍ഗീയത, സ്വകാര്യവത്‌കരണം, മണിപ്പൂര്‍ തുടങ്ങി അനുദിനം കത്തിയെരിയുന്ന വിഷയങ്ങളില്‍ നിന്ന് ഓടിയൊളിക്കാനും ഭരണപരാജയം മറയ്‌ക്കാനും എല്ലാത്തിലുമുപരി തെരഞ്ഞെടുപ്പില്‍ നേരിടാനൊരുങ്ങുന്ന ആരോപണങ്ങളില്‍ നിന്ന് തങ്ങളുടെ മുഖം രക്ഷിക്കാനും ബിജെപി പയറ്റുന്ന മൂന്നാംകിട തന്ത്രമായും ഇതിനെ വിലയിരുത്താനാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033