തമിഴ്‌നാട്ടിൽ ടോൾ നിരക്കുകൾ കൂട്ടി; ദേശീയപാതകളിൽ യാത്ര ഇനി കൂടുതൽ ചെലവേറും

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം അവസാനിച്ചതിന് തൊട്ടുപിന്നാലെ സംസ്ഥാനത്ത് യാത്രാച്ചെലവ് കുത്തനെ കൂടുന്നു.മെയ് 23 മുതൽ സംസ്ഥാനത്തെ 60 ഓളം ടോൾ പ്ലാസകളിൽ പുതുക്കിയ ടോൾ നിരക്കുകൾ പ്രാബല്യത്തിൽ വന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നടപ്പിലാക്കിയ ഈ പരിഷ്കാരം ചെന്നൈ, കോയമ്പത്തൂർ, മധുര, സേലം, തിരുച്ചി, കന്യാകുമാരി തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേകളെയും അന്തർ-സംസ്ഥാന റൂട്ടുകളെയും വലിയ രീതിയിൽ ബാധിക്കും. ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളിലെ പരനൂർ, ആതൂർ, വാനഗരം, സുരപട്ട്, നല്ലൂർ, കൂടാതെ സമയപുരം, കപ്പലൂർ തുടങ്ങിയ പ്രധാന ടോൾ പ്ലാസകളിലെല്ലാം നിരക്ക് വർദ്ധനവ് ബാധകമാക്കിയിട്ടുണ്ട്.

മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്കുകളിലെ മാറ്റങ്ങൾ മുൻനിർത്തിയാണ് NHAI ഈ വാർഷിക ടോൾ പരിഷ്കരണം നടത്തിയിട്ടുള്ളത്. ഇതനുസരിച്ച് വിവിധ ടോൾ പ്ലാസകളിൽ 2.5% മുതൽ 2.7% വരെയാണ് നിരക്കുകൾ വർദ്ധിച്ചിരിക്കുന്നത്. സ്വകാര്യ വാഹനങ്ങളുടെ ഒറ്റത്തവണയുള്ള യാത്രാ നിരക്കിൽ വലിയ മാറ്റമില്ലെങ്കിലും, പലയിടങ്ങളിലും 24 മണിക്കൂറിനുള്ളിലെ മടക്കയാത്രാ നിരക്കിൽ 5 രൂപയുടെ വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ വലിയ വാണിജ്യ വാഹനങ്ങളുടെ ടോൾ നിരക്ക് 10 രൂപ മുതൽ 15 രൂപ വരെ വർദ്ധിപ്പിച്ചു. ടോൾ പ്ലാസകളുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന പ്രാദേശിക നിവാസികളുടെ പ്രതിമാസ പാസ് നിരക്ക് 340 രൂപയിൽ നിന്നും 350 രൂപയായി ഉയർത്തിയത് സാധാരണക്കാർക്ക് തിരിച്ചടിയാണ്.

പുതിയ നിരക്കുകൾ നിലവിൽ വന്നതോടെ തമിഴ്‌നാട്ടിലെ ദീർഘദൂര യാത്രകൾക്ക് പോക്കറ്റ് ചോരും. ഇതനുസരിച്ച് ചെന്നൈയിൽ നിന്നും മധുരയിലേക്കുള്ള ഒരു റൗണ്ട് ട്രിപ്പിന് കാർ യാത്രക്കാർ ഇനി മുതൽ 80 രൂപയോളം അധികം നൽകേണ്ടി വരും. ചെന്നൈ-കോയമ്പത്തൂർ യാത്രയ്ക്ക് ഏകദേശം 100 രൂപയും, തിരുച്ചി-സേലം യാത്രയ്ക്ക് 40 മുതൽ 50 രൂപ വരെയും ടോൾ ഇനത്തിൽ അധികച്ചെലവ് വരും. വേനൽക്കാല അവധിക്കാലത്തെ ഈ ടോൾ വർദ്ധനവ് വലിയ ഭാരമാണ് വരുത്തിവെക്കുന്നതെന്ന് ടാക്സി-ടൂറിസ്റ്റ് വാഹന ഉടമകൾ വ്യക്തമാക്കുന്നു. പ്രവർത്തനച്ചെലവ് ഉയർന്നതോടെ ദീർഘദൂര യാത്രകൾക്കുള്ള ഔട്ട്‌സ്റ്റേഷൻ പാക്കേജ് നിരക്കുകൾ 300 രൂപ മുതൽ 800 രൂപ വരെ വർദ്ധിപ്പിക്കാൻ തങ്ങൾ നിർബന്ധിതരാകുമെന്നും അവർ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...