ഛത്തീസ്ഗഢ്: ഛത്തീസ്ഗഢിലെ സർഗുജ ജില്ലയിൽ ജീവനോടെ കോഴിക്കുഞ്ഞിനെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മന്ത്രവാദിയുടെ നിർദേശത്തെ തുടർന്നാണ് യുവാവ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും കുട്ടികൾ ഉണ്ടാവാത്തതിനെ തുടർന്നായിരുന്നു മന്ത്രവാദം. ചിന്ദ്‌കലോ ഗ്രാമവാസിയായ ആനന്ദ് യാദവ് എന്ന യുവാവാണ് കോഴിക്കുഞ്ഞിനെ വിഴുങ്ങിയത്. അതേസമയം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ യുവാവിന്റെ ശരീരത്തിനുള്ളിൽ കോഴിക്കുഞ്ഞ് ജീവനോടെയുണ്ടെന്ന് കണ്ടെത്തി. കുളികഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹത്തിന് തലകറക്കവും ബോധക്ഷയവും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുടുംബാംഗങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ മരണകാരണം ആദ്യം അവ്യക്തമായിരുന്നു. യുവാവിന്റെ തൊണ്ടയ്ക്ക് സമീപം മുറിവുണ്ടായ പാടുകൾ കണ്ടെത്തി, തുടർന്നാണ് ജീവനുള്ള ഒരു കോഴിക്കുഞ്ഞിനെ കണ്ടെത്തിയത്. ഏകദേശം 20 സെൻ്റീമീറ്റർ നീളമുള്ള കോഴിക്കുഞ്ഞ് ശ്വാസനാളത്തെയും ഭക്ഷണപാതയെയും തടസ്സപ്പെടുത്തുന്ന തരത്തിൽ കുടുങ്ങിയതായും ശ്വാസംമുട്ടൽ ഉണ്ടാകാൻ സാധ്യതയുളളതായും പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ സന്തു ബാഗ് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1