പത്തനംതിട്ട : മണ്ഡലകാലാരംഭ ദിവസങ്ങളിൽ തന്നെ അയ്യപ്പദർശനത്തിനായി സന്നിധാനത്തും പമ്പയിലും ഭക്തർ കൂട്ടമായി എത്തുന്നതോടെ മകര വിളക്ക് സമയത്തെ തിരക്കാണ്. വെര്‍ച്വൽ ക്യൂ വഴി ബുക്ക് ചെയ്താണ് തീർഥാടകർ എത്തുന്നത്. ഇതുവരെ അരലക്ഷത്തോളം പേര്‍ ദർശനം നടത്തി കഴിഞ്ഞു. ആദ്യ ദിവസം തന്നെ തിരക്കേറിയതിനാൽ ശുചീകരണ പ്രവർത്തങ്ങളും ആരംഭിച്ചു. മണ്ഡല – മകരവിളക്ക് സമയത്തെ സന്നിധാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന്‍റെ ഭാഗമായി പവിത്രം ശബരിമല പ്രോജക്റ്റിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൃഷ്ണകുമാറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു.
മണ്ഡല മകരവിളക്ക് സമയത്തും മാസ പൂജ ദിവസങ്ങളിലും സന്നിധാനത്തെ പരിസര പ്രദേശങ്ങള്‍ വൃത്തിയാക്കി പ്ലാസ്റ്റിക് വിമുക്തമാക്കുകയാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം. ദേവസ്വം ബോര്‍ഡിലെ ദിവസവേതനക്കാര്‍ ഉള്‍പ്പടെയുള്ള എല്ലാ ഉദ്യോഗസ്ഥരും ക്ഷേത്ര ജീവനക്കാര്‍, വൈദിക സേവന ജീവനക്കാര്‍ എന്നിവര്‍ ഈ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളാകുന്നുണ്ട്. വിപുലമായ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിക്കൊണ്ട് ചികിത്സാ സേവനങ്ങള്‍ കൂടാതെ പകര്‍ച്ചവ്യാധികളുടെ നിയന്ത്രണത്തിനും പ്രതിരോധത്തിനുമാണ് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്നത്. മണ്ഡലകാലം ആരംഭിച്ച് ഒരു ദിവസത്തിനുള്ളില്‍ 1042 പേര്‍ അലോപ്പതിയില്‍ ചികിത്സ തേടിയപ്പോള്‍ 1317 പേര്‍ ആയുര്‍വേദ ചികിത്സയ്ക്കായെത്തി. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗവും ഡോക്ടര്‍മാരുടെ സേവനവുമാണ് അധികൃതര്‍ ഭക്തര്‍ക്കായി ഒരുക്കിയിരിക്കുന്നത്.