11.7 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: കോവിഡിനെ തുടര്‍ന്ന് അധിക സുരക്ഷ ഏര്‍പ്പെടുത്തുന്നതിനായി ചെലവഴിച്ച 11.7 കോടി രൂപ സംസ്ഥാന സര്‍ക്കാറിന് ഇപ്പോള്‍ തിരികെ നല്‍കാനാവില്ലെന്ന് പത്മനാഭസ്വാമി ക്ഷേത്രം. താല്‍ക്കാലിക ഭരണനിര്‍വഹണ കമ്മിറ്റിയാണ് സുപ്രീംകോടതിയില്‍ നിലപാടറിയിച്ചത്.

കോവിഡ് മൂലം ക്ഷേത്രത്തില്‍ ലഭിക്കുന്ന സംഭാവനകളില്‍ ഇടിവുണ്ടായിട്ടുണ്ട്. അതിനാല്‍ പണം നല്‍കാനാവില്ലെന്ന് ക്ഷേത്രം ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ഇപ്പോള്‍ ഉത്തരവിടുന്നില്ലെന്നും ക്ഷേത്രം ഭരണസമിതിയുടെ ആവശ്യം സര്‍ക്കാര്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേസമയം, ക്ഷേത്രം ഭരണത്തിനായി നിയോഗിച്ച താല്‍ക്കാലിക കമ്മിറ്റി അതേ പോലെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സെപ്തംബറിലായിരിക്കും ക്ഷേത്രത്തിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കോടതിയുടെ പരിശോധനയുണ്ടാവുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...