സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിന് ഇതുവരെ നൽകിയത് 1122 മൃതദേഹങ്ങൾ ; കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് പഠനാവശ്യത്തിനായി മൃതദേഹങ്ങൾ നൽകിയ വകയിൽ സംസ്ഥാന ഖജനാവിനു ലഭിച്ചത് 3.66 കോടി രൂപ. മൃതദേഹക്കൈമാറ്റത്തിന് പ്രത്യേക വ്യവസ്ഥ നിലവിൽവന്ന 2008-നു ശേഷമുള്ള കണക്കാണിത്. ഇതിനുശേഷം ഇതുവരെ 1122 അവകാശികളില്ലാത്ത മൃതദേഹങ്ങളാണ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്കായി കൈമാറിയത്. 40,000 രൂപയാണ് ഒരു മൃതദേഹത്തിന് തുക നിശ്ചയിച്ചത്. എംബാം ചെയ്യാത്തവയാണെങ്കിൽ 20,000 രൂപ.എറണാകുളം ജനറൽ ആശുപത്രിയിൽനിന്നാണ് ഏറ്റവുമധികം മൃതദേഹങ്ങൾ കൈമാറിയത്-599 എണ്ണം. പരിയാരം മെഡിക്കൽ കോളേജ് (166), തൃശ്ശൂർ മെഡിക്കൽ കോളേജ് (157), കോഴിക്കോട് മെഡിക്കൽ കോളേജ് (99) എന്നിവയാണ് പിന്നിൽ.

2000-ന്റെ തുടക്കത്തിലാണ് കേരളത്തിൽ സ്വകാര്യ മെഡിക്കൽ കോളേജുകൾ തുടങ്ങുന്നത്. പഠനാവശ്യത്തിന് 12 കുട്ടികൾക്ക് ഒരു മൃതദേഹം എന്നനിലയിൽ വേണം. 60 കുട്ടികളുള്ള ഒരു ബാച്ചിന് അഞ്ചു മൃതദേഹങ്ങൾ. 2008-വരെ മൃതദേഹക്കൈമാറ്റത്തിന് ഒരു വ്യവസ്ഥയുമുണ്ടായിരുന്നില്ല. അതിനുമുന്പ് സ്വകാര്യ മെഡിക്കൽ കോളേജുകൾക്ക് എങ്ങനെ മൃതദേഹങ്ങൾ കിട്ടിയെന്നത് ഇന്നും അജ്ഞാതമായി തുടരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് ജി. സുകുമാരൻ നായർ

0
പെരുന്ന: മുഖ്യമന്ത്രി വി.ഡി സതീശനുമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കപ്പെട്ടിരുന്നെന്ന് ആവർത്തിച്ച് എൻഎസ്എസ്...

‘നിലവിലെ സാഹചര്യങ്ങളിൽ അസ്വസ്ഥൻ’ ; ജന്തർമന്ദറിലെ സമരക്കാരെ പിന്തുണച്ച് ശശി തരൂർ

0
ന്യൂഡൽഹി : രാജ്യത്തെ പരീക്ഷാ ക്രമക്കേടുകൾക്കും തൊഴിലില്ലായ്മയ്ക്കുമെതിരേ കോക്രോച്ച് ജനതാ പാർട്ടി...

കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി

0
കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി താലൂക്കാശുപത്രിയില്‍ ചികിത്സാപ്പിഴവെന്ന് പരാതി. കുപ്പിച്ചില്ല് കൊണ്ട് കൈയ്യില്‍...

ലഹരിക്കെതിരായ സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കേരളത്തിലേക്ക്

0
കൊച്ചി: ലഹരിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ പോരാട്ടത്തിന് പിന്തുണയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി...