ദമ്പതി വധക്കേസ് സിബിഐ ഏറ്റെടുത്തിട്ട് 5 വര്‍ഷം പിന്നിട്ടു ; എങ്ങുമെത്താതെ അന്വേഷണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : റാന്നി ഇട്ടിയപ്പാറ ദമ്പതി വധക്കേസ് സിബിഐ ഏറ്റെടുത്ത് 5 വർഷമായിട്ടും എങ്ങുമെത്താതെ അന്വേഷണം. 3 തവണ സിബിഐ വീട്ടിലെത്തി പരിശോധന നടത്തിയതല്ലാതെ കാര്യമായ പുരോഗതി ഇല്ല. റാന്നി ഇട്ടിയപ്പാറ എസ്‌സി യുപി സ്കൂളിന് സമീപം ചുഴുകുന്നേൽ ജോർജ് ജോൺ (75), ഭാര്യ കുഞ്ഞൂഞ്ഞമ്മ ജോൺ (72) എന്നിവർ 2014 ഡിസംബർ 16നാണ് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ശ്വാസംമുട്ടിയതും കഴുത്തിനും തലയ്ക്കുമേറ്റ ആഘാതവുമാണ് കുഞ്ഞൂഞ്ഞമ്മയുടെ മരണ കാരണം.

ജോർജിന്‍റെ കഴുത്തിൽ ചെറുതും വലുതുമായ 5 മുറിവുകൾ ഉണ്ടായിരുന്നു. വീട്ടിൽ നിന്ന് തോക്കും 4 വെടിയുണ്ടയും കണ്ടെടുത്തെങ്കിലും അത് കാര്യമായി പരിഗണിച്ചില്ല. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജോർജ് ജോൺ ആത്മഹത്യ ചെയ്തുവെന്ന് വരുത്തിത്തീർക്കാനായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതിന് മുൻപേ ലോക്കൽ പോലീസിന്‍റെ ശ്രമം. കുഞ്ഞൂഞ്ഞമ്മയുടെ 2 സ്വർണമാലകൾ, 3 വളകൾ, കമ്മൽ എന്നിവ നഷ്ടപ്പെട്ടതും പരിഗണിക്കാതെയായിരുന്നു അന്വേഷണം. ശരീരത്തിന്‍റെ ചലനശേഷി നഷ്ടപ്പെട്ട കിടപ്പുരോഗിയായ ജോർജിന് ഒരിക്കലും ഭാര്യയെ കൊലപ്പെടുത്താൻ കഴിയില്ലെന്ന് വിദേശത്ത് നിന്നെത്തിയ മകൾ ഡോ. ജിക്കി ജോൺ, മരുമകൾ ബിബു തോമസ് എന്നിവർ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി. ഇതിന് ശേഷമാണ് അന്വേഷണത്തിൽ അൽപം പുരോഗതി ഉണ്ടായത്.

തുടർന്ന് ഇവരുടെ വീടിന്‍റെ ഔട്ട്ഹൗസിൽ വാടകയ്ക്കു താമസിച്ച യുപി സ്വദേശി ഫക്രുദീനെ (42) അറസ്റ്റ് ചെയ്തു. ഇയാളുടെ മൊഴി പ്രകാരം യുപി സ്വദേശികളായ ഇല്യാസ്, സഹോദരൻ സമീർ എന്നിവരെയും പോലീസ് പിടികൂടി. എന്നാൽ വ്യാജരേഖ ചമച്ച് ജാമ്യമെടുത്ത ശേഷം ഇവർ മുങ്ങി. യഥാർഥ പ്രതികളെ കണ്ടെത്തണമെന്ന മകളുടെ പരാതിയെ തുടർന്ന് ഹൈക്കോടതി 2017 ഡിസംബർ 22ന് കേസന്വേഷണം സിബിഐക്ക് വിട്ടു. 2018 ഫെബ്രുവരി 12ന് സിബിഐ അന്വേഷണം തുടങ്ങി. 3 തവണ വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എന്നിട്ടും ഇതുവരെ പ്രതികളെ പിടികൂടാനായില്ല.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന് തിരിച്ചടി

0
കൊച്ചി: നിവിൻ പോളിയുമായുള്ള സിനിമ നിർമാണ തർക്കത്തിൽ നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫന്...

ഡൽഹിയിൽ വൻ മനുഷ്യക്കടത്ത് സംഘം പിടിയിലായി

0
ഡൽഹി: സ്വന്തമായി നഴ്സിംഗ് ഹോം. ആളുകളെ പരിചയപ്പെടുത്തിയിരുന്നത് ഡോക്ടർ എന്ന പേരിൽ....

ടെലഗ്രാം നിരോധനത്തിന് പിന്നില്‍ റിലയന്‍സും വാട്സ്ആപ്പുമെന്ന് സിഇഒ പവേല്‍ ദുരോവ്

0
ന്യൂഡല്‍ഹി: ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക വിലക്കേർപ്പെടുത്തിയതിന് പിന്നാലെ, റിലയൻസ് ഗ്രൂപ്പിനും എതിരാളികളായ...

ജീവനക്കാർക്ക് തങ്ങളുടെ പ്രൊവൈഡന്‍റ് ഫണ്ട് തുക ഇനി യുപിഐ വഴിയും എടിഎമ്മുകൾ വഴിയും തൽക്ഷണം...

0
ന്യൂഡൽഹി: രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന ശമ്പള വരുമാനക്കാർക്ക് വലിയ ആശ്വാസമേകി എംപ്ലോയീസ്...