Friday, May 31, 2024 10:20 am

സുപ്രിംകോടതി നിര്‍ദേശം കാറ്റില്‍ പറത്തി കർണാടക ; അതിര്‍ത്തി തുറക്കില്ലെന്ന വാശിയില്‍ ബി.എസ് യെദ്യൂരപ്പ

For full experience, Download our mobile application:
Get it on Google Play

ബംഗളുരു : കേരള-കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി ചെക്ക് പോസ്റ്റ് തുറക്കാനാവില്ലെന്ന് ആവര്‍ത്തിച്ച്‌ കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. കാസര്‍ഗോട്ടെ സ്ഥിതി അതീവ ഗുരുതരമാണ്. അതിര്‍ത്തി തുറക്കുന്നത് കര്‍ണാടകയിലെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.

കേരള-കര്‍ണാടക അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ജെ.ഡി.എസ് അധ്യക്ഷന്‍ എച്ച്‌. സി ദേവഗൗഡ എഴുതിയ കത്തിനുള്ള മറുപടിയിലാണ് യെദ്യൂരപ്പ നയം വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നുവരുന്നവര്‍ക്ക് ആര്‍ക്കൊക്കെ കൊറോണ ഉണ്ടെന്നും ഇല്ലെന്നും കണ്ടെത്താനുള്ള സാഹചര്യമില്ല. കര്‍ണാടകത്തിന് അത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അതിനാല്‍ ഇക്കാര്യത്തില്‍ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം  കേരളത്തിലെ രോഗികളെ പ്രവേശിപ്പിക്കരുതെന്ന് കാണിച്ച്‌ മംഗളൂരുവിലെ പ്രമുഖ മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്ക് നല്‍കിയ ഉത്തരവ് ദക്ഷിണ കന്നഡ ആരോഗ്യവിഭാഗം പിന്‍വലിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് മംഗളൂരുവിലെ ഏഴു മെഡിക്കല്‍ കോളജ് ആശുപത്രികള്‍ക്കും സുള്ള്യയിലെ മെഡിക്കല്‍ കോളജിനും ദക്ഷിണ കന്നഡ ആരോഗ്യ, കുടുംബക്ഷേമ ഓഫിസര്‍ ഉത്തരവ് നല്‍കിയത്. ഈ ഓഫിസര്‍ തന്നെയാണ് ഉത്തരവ് പിന്‍വലിച്ചെന്ന് വ്യക്തമാക്കി ആശുപത്രികള്‍ക്ക് വീണ്ടും കത്തുനല്‍കിയത്. ദക്ഷിണ കന്നഡ ആരോഗ്യവിഭാഗത്തിന്റെ ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു.

എന്നാല്‍ കര്‍ണാടകയിലേക്കുള്ള മുഴുവന്‍ അതിര്‍ത്തികളും അടച്ചതിനാല്‍ പുതിയ ഉത്തരവ് കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്‍പ്പെടെയുള്ള രോഗികള്‍ക്ക് ഉപകാരപ്പെടില്ല.  ചരക്കുവാഹനങ്ങള്‍ മാത്രമാണ് കര്‍ണാടക അതിര്‍ത്തിക്ക് ഇപ്പുറം കടത്തിവിടുന്നത്. അതിര്‍ത്തി കൊട്ടിയടച്ച്‌ ആംബുലന്‍സില്‍ കൊണ്ടുപോയ രോഗികളെ തിരിച്ചയച്ചതിനെ തുടര്‍ന്ന് കാസര്‍ഗോട്ടെ ഏഴുപേരാണ് കഴിഞ്ഞ ദിവസങ്ങളിലായി മരിച്ചത്.

അതിര്‍ത്തി തുറക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവിനെ മറികടക്കാന്‍ കര്‍ണാടക സുപ്രിം കോടതിയെ സമീപിച്ചിരുന്നെങ്കിലും അതിര്‍ത്തി കൊട്ടിയടക്കാന്‍ കഴിയില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞദിവസം കര്‍ണാടക സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചെത്തോങ്കര – അത്തിക്കയം റോഡിന് മുകളിലേക്ക് ഉയർന്നുനിന്ന മരത്തിന്‍റെ ഭാഗം നീക്കം ചെയ്തു

0
റാന്നി : ചെത്തോങ്കര - അത്തിക്കയം റോഡിന്‍റെ വശം മരക്കുറ്റി നിലനിറുത്തി...

കർണാടക സർക്കാറിനെതിരെ കേരളത്തിൽ യാ​ഗം നടത്തി ; ആരോപണവുമായി ഡികെ ശിവകുമാര്‍

0
ബെം​ഗളൂരു: കർണാടക സർക്കാരിനെ താഴെയിറക്കാൻ ശത്രുസംഹാര യാഗം നടത്തിയതായി ഉപമുഖ്യമന്ത്രി ഡി...

ഏനാത്ത് ടൗണിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി

0
അടൂർ : മഴ ശക്തമായതോടെ ഏനാത്ത് ടൗണിലെ വിവിധ ഇടങ്ങളിൽ വെള്ളക്കെട്ട്...

പാകിസ്താൻ പോലും ഇന്ത്യയുടെ വളർച്ചയെ അംഗീകരിക്കുന്നു ; രാജ്‌നാഥ് സിംഗ്

0
ഡൽഹി: ഇന്ത്യ ലോകത്തിലെ വൻ ശക്തിയായി ഉയർന്നുവെന്നത് പാകിസ്താൻ പോലും അംഗീകരിക്കുന്ന...