തിരുവനന്തപുരം : സർക്കാരിന്റെ സമൂഹമാധ്യമങ്ങളിലെ പ്രവർത്തനങ്ങൾക്കു സ്വകാര്യ കമ്പനിയെ ചുമതലപ്പെടുത്തി ഉത്തരവിറങ്ങി. 1.51 കോടി രൂപയാണ് കർണാടക ആസ്ഥാനമായ കമ്പനിക്കു പ്രതിഫലം നൽകുന്നത്. പെരുമാറ്റച്ചട്ടം നിലവിൽവന്ന ദിവസമാണ് ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയത്.
ജനുവരി 13ന് ചേർന്ന ഇവാല്യുവേഷൻ കമ്മിറ്റിയാണ് പ്രസന്റേഷനു ലഭിച്ച മാർക്കും ഫിനാൻഷ്യൽ സ്കോറും പരിശോധിച്ചശേഷം കമ്പനിയെ തെരഞ്ഞെടുത്തത്. സർക്കാരിന്റെ ഭരണനേട്ടങ്ങൾ യൂടൂബിലും ഇന്‍സ്റ്റഗ്രാമിലും പ്രചരണം നടത്തുന്നതിന് 26.52 ലക്ഷം രൂപ സിഡിറ്റ് മുഖാന്തരം സ്വകാര്യ കമ്പനിക്കു നല്‍കിയും ഉത്തരവിറങ്ങി. ഇതിനായി തുകയുടെ 50 ശതമാനം മുൻകൂറായും അനുവദിച്ചു.