പൊള്ളാച്ചി : ആനമലയിൽ കുട്ടിയെ മോഷ്ടിച്ച കേസിൽ മൂന്നു പേരെ അറസ്റ്റ് ചെയ്തു. അങ്കലക്കുറിച്ചി സ്വദേശി രാമർ, സേത്തുമട സ്വദേശി മുത്തുരാജ് എന്ന മുരുകേശ്, കുട്ടിയെ വാങ്ങിയ അക്കലക്കുറിച്ചിക്കാരൻ മുത്തുപാണ്ടി എന്നിവരാണ് അറസ്റ്റിലായത്. മുത്തുപാണ്ടിക്ക് വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും കുട്ടികളില്ല. അങ്കലക്കുറിച്ചിക്കാരൻ രാമർ കുട്ടിയെ കടത്തി മുത്തുപാണ്ടിക്ക് 90,000 രൂപയ്ക്ക് വിൽക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
സ്ഥലത്തെ സി.സി.ടി.വി. കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ആനമല ബസ്സ്റ്റാൻഡിൽ താമസിക്കയായിരുന്ന മൈസൂർസ്വദേശി നാടോടികളായ മണികണ്ഠൻ-സംഗീത ദമ്പതിമാരുടെ അഞ്ചുമാസമായ പെൺകുട്ടിയാണ് മോഷണം പോയത്. അച്ഛനില്ലാത്തസമയത്ത് വന്ന അജ്ഞാതൻ അമ്മയ്ക്ക് ഭക്ഷണം വാങ്ങാൻ പണംകൊടുത്ത് വാങ്ങിവരാൻ പറഞ്ഞു. അമ്മ പോയപ്പോൾ കുട്ടിയെ മോഷ്ടിക്കയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി ജയിലിലടച്ചു.